നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും വിഴുങ്ങുന്ന പ്രപഞ്ചത്തിലെ ഏറ്റവും വലിയ വില്ലനായ തമോഗർത്തം ഭൂമിക്കടുത്തെത്തിയെന്ന് കണ്ടെത്തൽ. പ്രകാശത്തെ പോലും കടത്തിവിടാത്ത തമോഗർത്തത്തെ ആദ്യമായാണ് ക്ഷീരപഥത്തിൽ കണ്ടെത്തുന്നത്. സൂര്യനേക്കാൾ അഞ്ച് മുതൽ 100 മടങ്ങ് വരെ ഭാരമുണ്ടാകാം ഈ തമോഗർത്തങ്ങൾക്ക്. റോയൽ ആസ്‌ട്രോണമിക്കൽ സൊസൈറ്റിയിലെ അറിയിപ്പിൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭൂമിയെ ഒറ്റയടിക്ക് ഇല്ലാതാക്കാൻ സാധിക്കുന്ന തമോഗർത്തം ഇപ്പോൾ ഭൂമിക്ക് അരികിൽ എത്തിയെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ. സൂര്യനേക്കാൾ പത്ത് മടങ്ങ് വലുപ്പമുണ്ട് ഇതിന്. 1600 പ്രകാശവർഷം അകലെ ഒഫിയുച്ചസ് നക്ഷത്രസമൂഹത്തിലാണ് ഇപ്പോഴിത് സ്ഥിതി ചെയ്യുന്നത്. അതായത് നേരത്തെയുള്ളതിൽ നിന്ന് ഭൂമിയുടെ മൂന്ന് മടങ്ങ് അരികെ.
ഇന്റർനാഷണൽ ജെമിനി ഒബ്‌സർവേറ്ററിയുടെ ഇരട്ട ദൂരദർശിനികളിലൊന്നായ ഹവായിയിലെ ജെമിനി നോർത്ത് ടെലിസ്‌കോപ്പാണ് നിരീക്ഷണത്തിനായി ശാസ്ത്രജ്ഞരുടെ സംഘം ഉപയോഗിച്ചത്. ഗവേഷണത്തിൽ സൂര്യന് ചുറ്റും ഭൂമി കറങ്ങുന്നത് പോലെ തമോഗർത്തത്തിന് ചുറ്റും ഒരു നക്ഷത്രം ചലിക്കുന്നതായി കണ്ടെത്തി. നേരത്തെയും ഇത്തരം സൂചനകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് തമോഗർത്തത്തിന് ചുറ്റും ഭ്രമണപഥത്തിൽ സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രം അവ്യക്തമായി കണ്ടെത്തുന്നത് എന്ന് ഗവേഷകനായ കരീം എൽ-ബാദ്രി വിശദീകരിച്ചു.
യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ഗയ ബഹിരാകാശ പേടകത്തിന്റെ സഹായത്തോടെയാണ് ബാക് ഹോളിനെക്കുറിച്ച് പ്രാഥമിക കണ്ടെത്തലുകൾ നടത്തിയത്. തുടർന്ന് ജെമിന് മൾട്ടി ഒബ്ജക്ട് സ്‌പെക്ട്രോഗ്രാഫ് ഉപയോഗിച്ച് ഇതിനെ തിരിച്ചറിഞ്ഞു. തമോഗർത്തത്തിനൊപ്പമുള്ള നക്ഷത്രത്തിന്റെ വെലോസിറ്റി അളക്കുകയും അതോടൊപ്പം അതിന്റെ ഭ്രമണകാലയളവ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ബൈനറി സിസ്റ്റത്തിൽ കൃത്യത വരുത്താൻ ഈ കണക്കുകൾ അത്യാവശ്യമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരീക്ഷണങ്ങൾ നൽകാനുള്ള ജെമിനിയുടെ കഴിവ് പദ്ധതിയുടെ വിജയത്തിന് നിർണായകമായിരുന്നുവെന്നും ഗവേഷകർ വ്യക്തമാക്കി.
Comments