ന്യൂഡൽഹി : സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘ദ കേരള സ്റ്റോറി’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി രംഗത്ത്. ചിത്രത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായാണ് ബിജെപി രംഗത്തെത്തിയത്. സത്യം പുറത്തുവരരുത് എന്ന് ആരാണ് ആഗ്രഹിക്കുന്നത് എന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ചോദിച്ചു. ചിത്രത്തിന്റെ ട്രെയ്‌ലർ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ചോദ്യം ഉന്നയിച്ചത്.
ദി കേരള സ്റ്റോറി എന്ന സിനിമയെ തകർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വളരെ മോശം സാഹചര്യത്തിലൂടെയാണ് ഇപ്പോഴിത് കടന്നുപോകുന്നത് എന്ന് അമിത് മാളവ്യ പറഞ്ഞു. ട്രെയ്‌ലറിൽ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടി, കേരള പോലീസിന് ചിത്രത്തിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ചിത്രത്തിൽ പറയുന്ന കാര്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നാണ് ഇവർ പറയുന്നത്. സത്യം പുറത്തുകൊണ്ടുവരാൻ ആഗ്രഹിക്കാത്ത ഇവർ ആരാണെന്നും അദ്ദേഹം ചോദിച്ചു.
The Kerala Story movie’s teaser has run into rough weather with powerful forces trying to scuttle the movie. A formal complaint has been filed with Kerala police to check the veracity of the claims made in the trailer.
Who are these people who don’t want the truth to come out? pic.twitter.com/D3vngfH8iw
— Amit Malviya (@amitmalviya) November 9, 2022
സിനിമയുടെ ടീസർ പുറത്തിറങ്ങിയതോടെയാണ് വിമർശനങ്ങളുമായി ഇടത് അനുഭാവികൾ ഉൾപ്പെടെ രംഗത്തെത്തുന്നത്. പെൺകുട്ടികളെ മതംമാറ്റി ഐഎസ് ഭീകരരാക്കുന്നു എന്നാണ് സിനിമയിൽ സൂചിപ്പിക്കുന്നത്. കേരളത്തിൽ 32,000 പെൺകുട്ടികൾ മതം മാറ്റപ്പെട്ടിട്ടുണ്ടെന്ന് ടീസറിൽ പറയുന്നുണ്ട്. ഒരു യുവതിയാണ് സംഭവം വിവരിക്കുന്നത്. താൻ നേരത്തെ ശാലിനി ഉണ്ണികൃഷ്ണനായിരുന്നുവെന്നും നഴ്സായി ജനങ്ങളെ സേവിക്കാനായിരുന്നു ആഗ്രഹമെന്നും നടി ആദ ശർമ്മ അവതരിപ്പിച്ച കഥാപാത്രം ടീസറിൽ പറയുന്നു.
തന്നെ നിർബന്ധിതമായി ഇസ്ലാമിലേക്ക് മത പരിവർത്തനം നടത്തുകയും ഫാത്തിമ ബാ എന്ന് പുനർനാമകരണം ചെയ്തു. പിന്നീട് ഐഎസിൽ അയച്ച് ഒരു തീവ്രവാദിയാകുകയും ഒടുവിൽ അഫ്ഗാനിസ്ഥാൻ ജയിലിൽ അടയ്‌ക്കപ്പെടുകയും ചെയ്തുവെന്നാണ് ടീസറിൽ ആദ ശർമ്മ അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നത്.
Comments