ഗുവാഹട്ടി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ യാത്ര – ചരക്കുനീക്ക പ്രതിസന്ധികൾക്ക് അറുതി വരുത്തുന്ന റെയിൽപാതകൾ ഗുണകരമാവുന്നത് പ്രതിരോധ സേനകൾക്ക്. ഇന്ത്യൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെല്ലാം മികച്ച റെയിൽ പാതകളാൽ ബന്ധിപ്പിക്കുന്നതോടെ ചൈനീസ് അതിർത്തിയിലേക്ക് പ്രതിരോധ സേനകൾക്ക് എളുപ്പം എത്താനാകും.
ഹിമാലയൻ മലനിരകളിലെ റോഡുകളിലൂടെ കാലങ്ങളായി നടന്നു വന്നിരുന്ന സൈനിക നീക്കങ്ങളാണ് ഇനി അതിവേഗം റെയിൽ പാതയിലൂടെയാകുന്നത്. അരുണാചൽ പ്രദേശിലെ തീവണ്ടി പാതകളാണ് ചൈന അതിർത്തി വരെ എത്തിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ഭൂട്ടാനും സഹായമാകുന്ന തരത്തിലാണ് ഇന്ത്യയുടെ റെയിൽ പാത പണിയുക. ഇതോടൊപ്പം അസമിലെ പാതകളും അതിർത്തിയിലേക്ക് നീളുന്ന തരത്തിലാണ് പദ്ധതി വികസിപ്പിക്കുന്നത്.
ഭാലുക്പോംഗ് മുതൽ താവാംഗ് അതിർത്തിവരെയും സിലാപതാർ മുതൽ ആലോംഗ് വരെയുമാണ് റെയിൽപാത രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. സുഹൃദ് രാജ്യമെന്ന നിലയിൽ ഭൂട്ടാനാണ് വടക്കുകിഴക്കൻ റെയിൽപാത ഏറെ ഗുണകരമാകുന്നത്. ഇന്ത്യയിൽ നിന്ന് ചരക്കുകൾ അതിവേഗത്തിലും ചിലവു കുറഞ്ഞരീതിയിലും എത്തിക്കാനാകുമെന്നതാണ് നേട്ടം.
വടക്കുകിഴക്കൻ സൈനിക കമാന്റുകൾക്ക് ഏറ്റവും കുറഞ്ഞ സമയംകൊണ്ട് സൈനി കരേയും ആയുധങ്ങളേയും ചരക്കുകളേയും എത്തിക്കാനാകും. തിയറ്റർ കമാന്റുകൾ സജ്ജമാകുന്നതോടെ അതിർത്തിയിലേക്ക് ഏത് അടിയന്തിര സാഹചര്യത്തിലും എത്താനാ കുന്ന വിധമാണ് പാതകളും വിവിധ സ്റ്റേഷനുകളും പണിതീരുന്നത്. അവസാന ഘട്ട സർവേ നടപടികൾ ഉടൻ പൂർത്തിയാകുമെന്നും റെയിൽവേ അറിയിച്ചു.
Comments