മുംബൈ: കഴിഞ്ഞ വർഷം മുംബൈയിലെ ഒരു ഫ്‌ളാറ്റിൽ നിന്ന് വലിയ അളവിൽ സ്വർണവും പണവുമടക്കം മോഷ്ടിച്ച് കടന്നുകളഞ്ഞ സംഘത്തിനെ പിടികൂടി പോലീസ്. കേസിലെ മുഖ്യപ്രതിയായ സൽമാൻ സുൽഫിക്കർ അൻസാരി എന്ന ആലിബാബയെ പിടികൂടാനായി പോലീസ് സഞ്ചരിച്ച വഴികളാണ് ഇപ്പോൾ ചർച്ചയാവുന്നത്.
കൊള്ളയ്‌ക്ക് ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടാനായി പഴം വിൽപ്പനക്കാരനായും പോസ്റ്റ്മാൻമാരായും വേഷം മാറിയാണ് പോലീസ് പരിശോധന നടത്തിയത്. മുഖ്യപ്രതി തന്നെ തിരിച്ചറിയാതിരിക്കാൻ ആലിബാബ എന്ന് ട്രൂകോളർ ആപ്പിലെ പേരിലാണ് അറിയപ്പെടുന്നത്. ഇതും പോലീസിന് തലവേദനയായി.
പ്രതികളെ കുറിച്ചുള്ള സൂചന ലഭിക്കാനായി പ്രദേശത്തെ 176 സിസിടിവി ക്യാമറകളിലെ ആയിരക്കണക്കിന് ദൃശ്യങ്ങളാണ് പരിശോധിച്ചത്. 97 സിം കാർഡുകളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുകയും ചെയ്തു. ഇതിൽ നിന്ന് സംശയം തോന്നിയ സിം കാർഡുകളുടെ ഉടമകളെ പോലീസ് തേടി പോവുകയായിരുന്നു. തുടർന്ന് മുഖ്യപ്രതിയായ സൽമാൻ സുൽഫിക്കർ,ഹൈദർ അലി സൈഫ്,കുശാൽ എന്നിവരെ പിടികൂടി ഇവരിൽ നിന്ന് മോഷ്ടിച്ച സ്വർണം കണ്ടെടുത്തിട്ടുണ്ട്.
Comments