ലക്‌നൗ: കാശി വിശ്വനാഥ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച മുസ്ലീം യുവാക്കൾ കസ്റ്റഡിയിൽ. ഝാർഖണ്ഡിലെ ഗിരിദ് സ്വദേശികളാണ് പിടിയിലായത്. കൂടുതൽ വിശദാംശങ്ങൾക്കായി ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ഇന്നലെയായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് അകത്ത് കടക്കാനായിരുന്നു ഇവരുടെ ശ്രമം. ക്ഷേത്രത്തിലെ നാലാം നമ്പർ ഗേറ്റിലെത്തിയ ഇരുവരും സുരക്ഷാ ചുമതലയുള്ള സിആർപിഎഫ് സേനാംഗങ്ങളെ കണ്ട് പരുങ്ങുകയായിരുന്നു. ഇത് സേനാംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ഇരുവരെയും തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയായിരുന്നു.
അപ്പോഴാണ് ഇരുവരും ഹിന്ദുക്കൾ അല്ലെന്ന് വ്യക്തമായത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഇവരെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
ജ്ഞാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയ സ്ഥലത്ത് ആരാധന നടത്താൻ അനുവദിക്കണമെന്ന ഹിന്ദു സത്രീകളുടെ ഹർജിയിൽ വാരാണസി കോടതി ഇന്ന് വിധി പറയും. ഇതിനിടെയാണ് മുസ്ലീം യുവാക്കൾ അതിക്രമിച്ച് കടക്കാൻ ശ്രമം നടത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ഭക്തി കൊണ്ടാണ് ക്ഷേത്രത്തിൽ എത്തിയതെന്നാണ് യുവാക്കൾ ഇപ്പോൾ നൽകിയിരിക്കുന്ന മറുപടി. ഇത് വിശ്വസനീയമല്ലാത്തതിനാലാണ് വിശദമായ അന്വേഷണത്തിന് പോലീസ് ഒരുങ്ങുന്നത്.
Comments