ആലപ്പുഴ: കേരള നദ്വത്തുൽ മുജാഹിദീന്റെ (കെ.എൻ.എം) 10-ാം സംസ്ഥാന സമ്മേളനത്തിന് ആശംസ നേർന്ന് സിപിഎം നേതാവും ആലപ്പുഴ എംപിയുമായ എ.എം ആരിഫ്. വീഡിയോയിലൂടെയാണ് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് എംപി ആശംസ അറിയിച്ചിരിക്കുന്നത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. കേരള നദ്വത്തുൽ മുജാഹിദീന് ആശംസയായി പല പ്രമുഖരും എത്തിയിരുന്നു. എന്നാൽ, മതത്തിനെ നഖശിഖാന്തം എതിർക്കുന്നു എന്ന് അവകാശവാദം ഉന്നയിക്കുന്ന ഇടതുപക്ഷത്തിന്റെ ഒരു പ്രതിനിധിയാണ് എം.എം.ആരിഫ്. അതിനാൽ തന്നെ എംപിയുടെ ആശംസാ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്. അള്ളാഹുവിന്റെ മുന്നിൽ അല്ലാതെ മറ്റാരുടെയും മുന്നിലും കീഴടങ്ങേണ്ടതില്ല എന്നിങ്ങനെയുള്ള എംപിയുടെ വാക്കുകൾ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് വിമർശനം.
‘അസ്സലാമു അലൈകും വ റഹ്മത്തുല്ലാഹി വ ബറകത്ത്ഹു, കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പത്താം സംസ്ഥാന സമ്മേളനം ഇൻഷാ അള്ളാഹ്, ഈ 2022 ഡിസംബർ മാസം മുതൽ 2023 ജനുവരി 1 വരെ കോഴിക്കോട് വച്ചു നടക്കുകയാണ്. നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം എന്ന സന്ദേശം ഉയർത്തിയാണ് ഈ സമ്മേളനത്തിന്റെ മുഖ്യ അജൻഡ നിശ്ചയിച്ചിരിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ വളരെ ഗൗരവപൂർവ്വം ചർച്ച ചെയ്യപ്പേടേണ്ട ഒരു വലിയ സന്ദേശമാണ് ഈ സമ്മേളനം നൽകുന്നത്. മതം എന്നു പറയുന്നത് അള്ളാഹുവിന്റെ മുന്നിൽ അല്ലാതെ മറ്റാരുടെ മുന്നിലും കീഴടങ്ങേണ്ടതില്ല എന്നാണ്. അള്ളാഹുവിനേയും റസൂലിനെയുമാണ് നാം ഭയപ്പെടുന്നത്. അതിലുപരി മറ്റാരെയും ഭയപ്പെടേണ്ടതില്ല എന്ന് ആശംസയിൽ ആരിഫ് എംപി പറയുന്നു.
വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക,
പുതിയ കാലം ചർച്ച ചെയ്യുന്ന ജെൻഡർ ന്യൂട്രാലിറ്റി എന്ന ആശയം മാനവിക വിരുദ്ധവും സ്ത്രീവിരുദ്ധവുമാണെന്ന് കോഴിക്കോട് നടക്കാനിരിക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായി അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന സമ്മേളനത്തിൽ എം.എം അക്ബർ അഭിപ്രായപ്പെട്ടിരുന്നു. ജെൻഡർ ന്യൂട്രാലിറ്റി എന്ന ആശയത്തിന്റെ ചൂഷണാത്മകമായ ചരിത്രത്തെയും വർത്തമാനത്തെയും പുതുതലമുറ അറിഞ്ഞിരിക്കണം. മനുഷ്യ നാഗരികതയുടെ വളർച്ചയ്‌ക്ക് അടിസ്ഥാനമായ കുടുംബം എന്ന സംവിധാനത്തെ ഇല്ലായ്മ ചെയ്തും, ലൈംഗിക ന്യൂനപക്ഷങ്ങളെയും സ്ത്രീ സമൂഹത്തെയും സ്വാതന്ത്ര്യത്തിന്റെ പേരിൽ ചൂഷണം ചെയ്തുമാണ് ജെന്റർ പൊളിറ്റിക്‌സ് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നതെന്നുമാണ് പരിപാടിൽ എം.എം അക്ബർ വാദിച്ചത്.
Comments