ബാലി: ജി20 ഉച്ചകോടിയിൽ നരേന്ദ്രമോദി-ഷീ ജിൻ പിംഗ് കൂടിക്കാഴ്ച. അത്താഴ വിരുന്നിനായി എത്തിയ സമയത്താണ് ഇരുനേതാക്കളും പരസ്പരം ഹസ്തദാനം ചെയ്ത് ഹ്രസ്വ സംഭാഷണത്തിൽ ഏർപ്പെട്ടത്. 2020 ലഡാക്കിൽ ചൈനയുടെ അധിനിവേശ ശ്രമത്തിന് തക്കമറുപടി നൽകിയ ശേഷം ഇതാദ്യമായാണ് നരേന്ദ്രമോദി-ഷീ ജിൻ പിംഗ് കൂടിക്കാഴ്ച അനൗദ്യോഗികമായി നടക്കുന്നത്.
നിരന്തരമായ ഇന്ത്യയുടെ അഭ്യർത്ഥനകളെ തള്ളി ചൈന അതിർത്തിയിൽ പാളയങ്ങൾ നിർമ്മിച്ചും പടയൊരുക്കിയും മുന്നേറുന്നതിനിടെയാണ് ജി20 ഉച്ചകോടിയിൽ ഇരു നേതാക്കളും തമ്മിൽ കണ്ടത്. മൂന്നാം തവണയും ഭരണതുടർച്ച നേടിയ ശേഷമാണ് ഷീ ജിൻ പിംഗ് ജി20 സമ്മേളനത്തിന് എത്തിയത്.
അന്താരാഷ്ട്രതലത്തിൽ അൽരാജ്യങ്ങളായ പാകിസ്താനുമായും ശ്രീലങ്കയുമായും ചൈന നടത്തിയ സാമ്പത്തിക ഇടപാടുകൾ വലിയ തകർച്ചയിലേക്ക് നീങ്ങിയത് അടുത്തകാലത്താണ്. ചൈനയ്ക്കെതിരെ ഇന്ത്യ നൽകിയ മുന്നറിപ്പുകൾ ലംഘിച്ച് ശ്രീലങ്കയും തകർന്നു. രണ്ടു രാജ്യങ്ങളിലെ വഴിവിട്ട ചൈനയുടെ നയത്തെ ഇന്ത്യ ശക്തമായി വിമർശിച്ചിരുന്നു.
ഇന്ത്യൻ അതിർത്തിയിൽ നിരന്തരമായി ചാരകപ്പലുകൾ അയച്ച് പ്രകോപനം സൃഷ്ടിക്കുന്നതിനെ ഇന്ത്യ ഫലപ്രദമായിട്ടാണ് നേരിടുന്നത്. ഇതിനിടെ പാകിസ്താനിലെ ഭീകരതയുമായി ബന്ധപ്പെട്ടും ഇസ്ലാമിക ഭീകരരെ ആഗോള കരിമ്പട്ടികയിൽ പെടുത്താനുള്ള ഇന്ത്യയുടെ രക്ഷാസമിതി പ്രമേയത്തെ ചൈനയാണ് നിരന്തരം തള്ളുകയാണ്.
Comments