ന്യൂഡൽഹി: ലിംവിഗ് ടു ഗെതർ പാർട്ടണറെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കിയ സംഭവത്തിൽ അഫ്താബിനെ സൈക്കോ അസസ്‌മെന്റ് ടെസ്റ്റിന് വിധേയനാക്കാൻ ഒരുങ്ങി ഡൽഹി പോലീസ്. കൊലപാതകത്തിന്റെ രീതിയും പ്രതിയുടെ പെരുമാറ്റവുമാണ് മാനസിക നില പരിശോധിക്കാനായി പോലീസിനെ പ്രേരിപ്പിക്കുന്നത്.
അഫ്താബിന്റെ മൊഴികളിൽ ചില പൊരുത്തക്കേടുകളുണ്ട്. മാനസിക നിലപരിശോധിച്ച ശേഷമേ ഇതു സംബന്ധിച്ച് എന്തെങ്കിലും അനുമാനത്തിലെത്താൻ കഴിയൂ. അഫ്താബ് പറയുന്നതെല്ലാം സത്യമാണോ എന്നും യുവാവ് ചെയ്ത ക്രൂരകുറ്റകൃത്യത്തിന്റെ സ്വഭാവം മനസിലാക്കാനും ടെസ്റ്റിലൂടെ സാധിക്കും. പെൺകുട്ടിയെ കൊന്ന് കഷ്ണങ്ങളാക്കിയതും റഫ്രിജറേറ്റിൽ സൂക്ഷിച്ചതും അങ്ങേയറ്റം ക്രൂരതയായാണ് പോലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്. മൃതദേഹം വീട്ടിൽ സൂക്ഷിച്ചിരുന്ന സമയത്തും അഫ്താബ് പല യുവതികളുമായും മുറിയിൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു.
കൊല്ലപ്പെട്ട ശ്രദ്ധയുമായുള്ള അവന്റെ പ്രശ്‌നം ഇപ്പോൾ അവൻ മൊഴി നൽകിയിരിക്കുന്നത് അനുസരിച്ചാണ് എല്ലാവർക്കും അറിയാവുന്നത്.യഥാർത്ഥത്തിൽ അവർ തമ്മിലുള്ള ബന്ധവും ഇടയിലുണ്ടായ പ്രശ്‌നവും കണ്ടെത്താൻ പരിശോധനയിലൂടെ ഒരു പരിധി വരെ കണ്ടെത്താൻ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്. കോടതിയിൽ താന് കൊലപാതകം ചെയ്തത് മാനസിക നില തെറ്റിയത് കൊണ്ടാണെന്ന് വ്യാജവാദം ഉന്നയിക്കാതിരിക്കാനുമാണ് യുവാവ് മാനസികരോഗിയാണോ അല്ലയോ എന്ന് ഇപ്പോഴേ ഉറപ്പ് വരുത്തുന്നതെന്നാണ് വിവരം.
നേരത്തെ കൊലപാതകത്തിന് ശേഷം അഫ്താബ് ചികിത്സ തേടിയ ഡോക്ടറെ സാക്ഷിയാക്കിയിരുന്നു. കൈത്തണ്ടയിലെ മുറിവ് ചികിത്സിക്കുന്നതിനായാണ് യുവാവ് ഡോക്ടറെ സമീപിച്ചത്. അതേ മാസം തന്നെയാണ് ശ്രദ്ധ വാക്കർ കൊല്ലപ്പെട്ടിരിക്കുന്നത്. കാമുകിയായ ശ്രദ്ധ വാക്കറിന്റെ (27) മൃതദേഹം വെട്ടുന്നതിനിടെ കൈയിൽ കത്തികൊണ്ട് മുറിവേറ്റതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം.
അതൊരു ആഴത്തിലുള്ള മുറിവായിരുന്നില്ല. എങ്ങനെ മുറിവ് പറ്റിയെന്ന് ഞാൻ ചോദിച്ചപ്പോൾ, പഴങ്ങൾ മുറിക്കുന്നതിനിടയിൽ സംഭവിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. കത്തികൊണ്ടുള്ള ചെറിയ വൃത്തത്തിലുള്ള മുറിവായതിനാൽ എനിക്ക് സംശയം തോന്നിയില്ലെന്നാണ് ഡോക്ടർ അനിൽകുമാറിന്റെ മൊഴി. ചികിത്സയ്‌ക്ക് വരുമ്പോഴുള്ള ആക്രമണാത്മക സ്വഭാവവും അസ്വസ്ഥതയും കാരണമാണ് അഫ്താബിനെ ഇപ്പോഴും ഓർത്തിരിക്കുന്നതെന്ന് ഡോക്ടർ പറഞ്ഞത്.
Comments