ന്യൂഡൽഹി : നാടിനെ നടുക്കിയ കൊലപാതകമാണ് ശ്രദ്ധ വാൾക്കറിന്റേത് . മാതാപിതാക്കളോട് പിണങ്ങി വീടു വിട്ടിറങ്ങിയ ശ്രദ്ധയെ പങ്കാളിയായ അഫ്താബാണ് ക്രൂരമായി കൊലപ്പെടുത്തിയത് . ശരീരഭാഗങ്ങൾ 35 കഷണങ്ങളായി മുറിച്ചാണ് ഉപേക്ഷിച്ചത് .
ഇതിനിടെ തെളിവെടുപ്പിനായി എത്തിച്ച അഫ്താബിന്റെ മുഖം മറയ്‌ക്കാൻ ഒരാൾ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു .ചൊവ്വാഴ്ച, ഡൽഹി പോലീസ് അഫ്താബിനെ മെഹ്‌റൗളി വനത്തിലേക്ക് കൊണ്ടുപോയിരുന്നു . അവിടെയാണ് ശ്രദ്ധയുടെ ശരീരഭാഗങ്ങൾ ഉപേക്ഷിച്ചതെന്ന് അഫ്താബ് പറഞ്ഞിരുന്നു .
വീഡിയോയിൽ, മാദ്ധ്യമപ്രവർത്തകർ മെഹ്‌റൗളി പോലീസ് സ്‌റ്റേഷന് പുറത്ത് നിന്ന് വാർത്ത റിപ്പോർട്ട് ചെയ്യുന്നതായി കാണാം . ഇതിനിടെ പോലീസ് സംഘം അഫ്താബിനെ കാട്ടിൽ നിന്ന് കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് മടങ്ങുമ്പോൾ, ഇസ്ലാമിക വേഷത്തിൽ വാഹനത്തിന് സമീപം നിന്ന ഒരാൾ വാഹനത്തിന്റെ ഗ്ലാസ് ടവലും മറ്റും കൊണ്ട് മറയ്‌ക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു . പോലീസ് സ്‌റ്റേഷന്റെ ഗേറ്റ് കടക്കുന്നതുവരെ പോലീസ് വാഹനത്തിനൊപ്പം അയാൾ ഓടിക്കൊണ്ടിരുന്നു.
എന്തിനാണ് അഫ്താബിന്റെ മുഖം മറയ്‌ക്കാൻ ശ്രമിക്കുന്നതെന്ന് മാദ്ധ്യമപ്രവർത്തകൻ ഇയാളോട് ചോദിക്കുന്നതും വീഡിയോയിൽ കാണാം . ഇതിൽ പ്രകോപിതനായ വ്യക്തി നമസ്‌കാരത്തെക്കുറിച്ചും മസ്ജിദിനെ കുറിച്ചും ഇസ്ലാം ജനത നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും സംസാരിക്കാൻ തുടങ്ങി. നിങ്ങൾ മെഹ്‌റോളിയിലെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. താൻ നമസ്കരിക്കാൻ പോവുകയാണ്. ഈ വഴി മസ്ജിദിലേക്കാണ്. മാദ്ധ്യമപ്രവർത്തകർ ആളുകളെ പീഡിപ്പിക്കുകയാണ് – എന്നും ഇയാൾ പറയുന്നു.
എന്നാൽ അഫ്താബിന്റെ മുഖം മറച്ചത് എന്തിനാണെന്ന് വീണ്ടും ചോദിക്കുമ്പോൾ മുഖം മറച്ചെന്ന ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് പ്രതിയെ തനിക്ക് അറിയില്ലെന്നാണ് ഇയാൾ പറയുന്നത്. ഇതിന് ശേഷം പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് അവിടെ നിന്ന് പോകുകയും ചെയ്യുന്നു . ആവർത്തിച്ച് ചോദിച്ചിട്ടും താൻ ആരാണെന്നും അയാൾ വെളിപ്പെടുത്തിയില്ല. മാദ്ധ്യമപ്രവർത്തകന്റെ പിന്നിൽ നിന്ന് കോൺഗ്രസ് പതാകയുമായി ഒരാൾ കടന്നുപോകുന്നതും വീഡിയോയിൽ കാണാം.
Comments