മോസ്‌കോ : പോളണ്ടിന് നേരെ മിസൈൽ ആക്രമണം നടന്നതല്ലെന്നും യുക്രെയ്‌ന്റെ മിസൈൽ അബദ്ധത്തിൽ തൊടുക്കപ്പെട്ടതാണെന്നും സ്ഥിരീകരണം. റഷ്യ പോളണ്ട് പുറത്തുവിട്ട ചിത്രവുമായി രംഗത്തെത്തിയപ്പോൾ യുക്രെയ്‌ന്റെ പിഴവ് സ്ഥിരീകരിച്ചതായി ബൈഡൻ നാറ്റോ സഖ്യത്തെ അറിയിച്ചു. റഷ്യ പോളണ്ടിനെ ആക്രമിച്ചെന്ന പേരിൽ നടന്ന അഭ്യൂഹം ജി20യ്‌ക്കിടെ ലോകരാജ്യങ്ങളുടെ അടിയന്തിര യോഗം വിളിക്കുന്നതുവരെ എത്തിയിരുന്നു.
തുടക്കം മുതലേ പോളണ്ടിലേയ്‌ക്ക് മിസൈൽ പായിച്ചത് തങ്ങളല്ലെന്ന തെളിവ് റഷ്യൻ പ്രതിരോധ വകുപ്പ് നിരത്തിയിരുന്നു. തുടർന്നാണ് യുക്രെയ്‌ന്റെ കയ്യിലുള്ള എസ്-300 എന്ന മിസൈലാണ് പോളണ്ട് അതിർത്തിക്കപ്പുറം പതിച്ചതെന്നാണ് റഷ്യ ഉറപ്പിച്ച് പറഞ്ഞത്. പോളണ്ട് തന്നെ പുറത്തുവിട്ട ചിത്രങ്ങളാണ് റഷ്യ തെളിവായി നിരത്തിയത്.
യുക്രെയ്‌ന്റെ കയ്യിലുള്ള വിമാന വേധ മിസൈലുകളാണ് എസ്-300. യുക്രെയ്ൻ അതിർത്തിയിൽ നിന്നും 35 കിലോമീറ്റർ മാത്രം ദൂരെയാണ് മിസൈൽ പതിച്ചത്. പോളണ്ട് തന്നെ പുറത്തുവിട്ട ചിത്രത്തിൽ ഗ്രാമത്തിൽ തകർന്ന കെട്ടിടവും മിസൈൽ ഭാഗങ്ങളും തിരിച്ചറിഞ്ഞാണ് റഷ്യൻ പ്രതിരോധ വകുപ്പ് തങ്ങളുടെ നിരപരാധിത്വം തെളിയിച്ചത്.
യുക്രെയ്‌നും പോളണ്ടും മാത്രം അതിർത്തി പങ്കിടുന്ന ആറ് കിലോമീറ്റർ ദൂരത്താണ് മിസൈൽ ആക്രമണം നടന്നിരിക്കുന്നതെന്നും പോളണ്ട് സാക്ഷ്യപ്പെടുത്തുന്നു. ജി20 ഉച്ചകോടിയിൽ അടിയന്തിര യോഗം ചേർന്നാണ് ലോകരാജ്യങ്ങൾ റഷ്യൻ ആക്രമണമെന്ന വിഷയം ചർച്ച ചെയ്തത്. എന്നാൽ ഒരു ഘട്ടത്തിലും തങ്ങൾ ആക്രമിച്ചെന്ന തരത്തിൽ ഒരു പ്രസ്താവനയും പുറത്തുവരാതിരുന്നതും റഷ്യ ചൂണ്ടിക്കാട്ടി.
Comments