അമരാവതി ; കഴിഞ്ഞ ഒരു വർഷത്തിനിടെ 7500 ഏക്കർ കഞ്ചാവ് തോട്ടം നശിപ്പിച്ചുകളഞ്ഞതായി ആന്ധ്ര പ്രദേശ് ഡയറക്ടർ ജനറൽ രാജേന്ദ്രനാഥ്. 1,32,000 കിലോ കഞ്ചാവ് പിടിച്ചെടുത്തതായും സംഭവത്തിൽ 1,599 കേസുകൾ രജിസ്റ്റർ ചെയ്തതായും അദ്ദേഹം അറിയിച്ചു. കഞ്ചാവ് കൃഷിക്ക് പകരം മറ്റ് കൃഷികളിറക്കാനും വിളവെടുക്കാനും വനവാസി സമൂഹത്തെ പോലീസ് സഹായിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
രാജ്യത്തെ പന്ത്രണ്ടോളം സംസ്ഥാനങ്ങളിലുള്ളവർ ഇവിടെയെത്തി കഞ്ചാവ് വിൽപ്പനയിലും കടത്തിലും പങ്കുചേരുന്നുണ്ട്. 7500 ഏക്കർ കഞ്ചാവ് തോട്ടമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ നശിപ്പിച്ചത്. 1,32,000 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആന്ധ്ര പ്രദേശ് കഞ്ചാവ് കടത്തിന്റെ കേന്ദ്രമാവുകയാണെന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഇവിടെയെത്തി കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവരെ ഉടൻ പിടികൂടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആന്ധ്ര-ഒഡീഷ അതിർത്തിയിൽ കമ്യൂണിസ്റ്റ് ഭീകര സാന്നിദ്ധ്യം വർദ്ധിക്കുന്നുണ്ട്. ഇവരെ വേരോടെ പിഴുതെറിയാനുളള നീക്കങ്ങൾ ശക്തമാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments