തിരുവനന്തപുരം: ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരായ വൈസ് ചാൻസിലർമാരുടെ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വിസിമാരുടെ ഹർജികൾ. ഹർജികളിൽ അന്തിമ തീർപ്പുണ്ടാകും വരെ നോട്ടീസിന്മേൽ തുടർനടപടി എടുക്കരുതെന്ന് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നേരത്തെ ഗവർണർക്ക് നിർദേശം നൽകിയിരുന്നു.
നോട്ടീസിൽ മറുപടി നൽകണമോ വേണ്ടയോ എന്ന് വി.സിമാർക്ക് തീരുമാനിക്കാമെന്നും വി.സിയായി തുടരണമെങ്കിൽ ചാൻസലറുടെ നിർദേശങ്ങൾ അനുസരിക്കേണ്ടി വരുമെന്നും കോടതി നേരത്തെ പരാമർശം നടത്തിയിരുന്നു. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന്റെ നിയമ സാധുത പരിശോധിക്കണമെന്നതാണ് ഹർജിക്കാരുടെ വാദം.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് ഗവർണർ തന്നെ മതിയെന്ന് യുജിസി നിർദേശിച്ചു. ഇത് സംബന്ധിച്ച നിയമ ഭേഭഗതി ഉടനുണ്ടാകും. ചാൻസിലർ സ്ഥാനത്ത് ഗവർണർ തന്നെ ആയിരിക്കണം എന്ന് നിർേദശിക്കുന്ന വിധത്തിലാണ് യു.ജി.സി. നിയമഭേഭഗതി. എന്നാൽ ഗവർണറെ പുറത്താക്കൽ നടപടി ചോദ്യം ചെയ്ത് കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജികളും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.
Comments