ഭോപ്പാൽ:നിർബന്ധിപ്പിച്ച് മതപരിവർത്തനം നടത്താൻ ശ്രമിച്ച കേസിൽ പള്ളി വികാരി പിടിയിൽ മദ്ധ്യപ്രദേശിലെ അലിരാജ്പൂരിലാണ് സംഭവം. വനവാസി യുവാവായ ജാഗ് സിംഗിന്റെ പരാതിയെ തുടർന്നാണ് വികൽസൺ ദേവർകിയ എന്ന പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തത്. ആരോപണവിധേയനായ പുരോഹിതൻ, യുവാവിനെയും ഗ്രാമവാസികളായ മറ്റ് ഹിന്ദുക്കളെയും ക്രിസ്തുമതം സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തുകയും പ്രലോഭിപ്പിക്കുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു.
അസുഖബാധിതനായ യുവാവിനെ ചിലർ ചേർന്ന് വികൽസൺ ദേവർകിയ എന്ന ക്രിസ്ത്യൻ പുരോഹിതൻ രോഗം മാറ്റാൻ കഴിവുള്ളയാളാണെന്ന് തെറ്റിദ്ധരിപ്പിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 23ന് യുവാവ് വികാരിയെ സന്ദർശിച്ചു. കുറച്ച് വെള്ളം ദേഹത്ത് തളിച്ച ശേഷം അസുഖം മാറ്റാമെന്ന് ഉറപ്പ് നൽകി. പിന്നാലെ ക്രിസ്തുമതം സ്വീകരിക്കാനും പള്ളിയിൽ ചെന്ന് പ്രാർത്ഥിക്കാനും നിർദ്ദേശിച്ചു.
എന്നാൽ പള്ളിയിൽ പോകുന്നതിൽ തനിക്ക് വിശ്വാസമില്ലെന്ന് പറഞ്ഞതോടെ ഹൈന്ദവാരാധന നിർത്താനും ക്രിസ്തുവിൽ വിശ്വാസം അർപ്പിക്കാനും ആവശ്യപ്പെട്ടു. ആശുപത്രിയിൽ സൗജന്യ ചികിത്സയും മക്കൾക്ക് കോൺവെന്റ് സ്‌കൂളിൽ സൗജന്യ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്ത് നിരന്തരം മതംമാറാൻ നിർബന്ധിച്ചു. ഇതോടെയാണ് വനവാസി യുവാവ് പോലീസിനെ സമീപിച്ചത്. സമാനമായ രീതിയിൽ ഗ്രാമത്തിലെ ഒട്ടേറെ പേരെ മതം മാറ്റാൻ വികാരി ശ്രമിച്ചിട്ടുണ്ടെന്ന് യുവാവ് ആരോപിച്ചു.
Comments