ടെഹ്‌റാൻ : ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം കനക്കുന്നു. രാജ്യത്തിന്റെ മുൻ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമേനിയുടെ വീടിന് പ്രതിഷേധക്കാർ തീയിട്ടു. മഹ്‌സ അമിനി എന്ന 22 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം രണ്ടാം മാസത്തിലേക്ക് കടക്കുകയാണ്. ഓരോ ദിവസവും ഇവിടെ പ്രതിഷേധത്തിന്റെ തീ ആളിക്കത്തുന്നു.
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ ഖൊമേനിയുടെ മ്യൂസിമാക്കിയ വീടാണ് പ്രതിഷേധക്കാർ കത്തിച്ചത്. വീട് പകുതിയോളം കത്തിനശിച്ച നിലയിലാണ്. കത്തിച്ച ശേഷം പ്രതിഷേധക്കാർ നിന്ന് ആർപ്പുവിളിക്കുന്ന വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
#BREAKING: This is #Khomein, birthplace of founder of Islamic Regime of #Iran, Dictator #Khomeini. Protesters burned the house of #Khomeini which had been turned into a museum by the terrorist regime 30 years ago. #MahsaAmini #مهسا_امینی pic.twitter.com/k7sDx40oFr
— Babak Taghvaee – The Crisis Watch (@BabakTaghvaee1) November 17, 2022
1979 ൽ ഇറാന്റെ ഇസ്ലാമിക വിപ്ലവ നേതാവ് ആയത്തൊള്ള ഖൊമേനി ജനിച്ച വീടാണിത്. അദ്ദേഹത്തിന്റെ ഓർമ്മയ്‌ക്ക് വേണ്ടി ഇപ്പോഴിത് മ്യൂസിയമായി നിലനിർത്തുന്നു. എന്നാൽ വീട് കത്തിനശിച്ചിട്ടില്ല എന്ന റിപ്പോർട്ടുകളും മാദ്ധ്യമങ്ങൾ പുറത്തുവിടുന്നുണ്ട്. പ്രതിഷേധക്കാർ ആദ്യമായിട്ടല്ല ഖൊമേനിയുടെ വീട് കത്തിക്കുന്നത് എന്നും പറയപ്പെടുന്നു.
ഇറാനിൽ ഹിജാബ് നിയമങ്ങൾ പാലിക്കാത്തതിന് മഹ്‌സ അമിനി എന്ന 22 കാരിയെ സദാചാര പോലീസ് ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് വ്യാപകമായ പ്രതിഷേധം ആരംഭിച്ചത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ തെരുവിലിറങ്ങി ഹിജാബ് ഊരിയാണ് പ്രതിഷേധിക്കുന്നത്. ഇത്തരത്തിലുള്ള തീവ്ര ഇസ്ലാമിക നയങ്ങൾ തങ്ങൾക്ക് ആവശ്യമില്ലെന്നാണ് ഇവർ പറയുന്നത്.
Comments