ഫിഫ ലോകകപ്പിന് ഖത്തറിൽ തുടക്കമിട്ടിരിക്കുകയാണ്. പ്രിയതാരങ്ങളുടെ പ്രകടനം നേരിൽ കാണാൻ അറബ് രാഷ്‌ട്രത്തിലേക്ക് ഒഴുകുകയാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർ. ലോകകപ്പ് വിശേഷങ്ങൾക്കിടെ ഏറ്റവും ചർച്ചയായ വിഷയമാണ് മദ്യം. മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയത്തിന് അകത്തും പുറത്തും പരിസര പ്രദേശങ്ങളിലും മദ്യം ലഭ്യമല്ലെന്നത് തന്നെയാണ് ഇക്കാര്യം വലിയ ചർച്ചയാകാൻ കാരണം. സാധാരണ കൈയ്യിൽ ഒരു ബിയർ കുപ്പിയുമായി മത്സരങ്ങൾ തത്സമയം കാണാനെത്തുന്നവരാണ് മിക്ക ആരാധകരും. ഇത്തരക്കാർക്ക് വലിയ തിരിച്ചടിയായിരുന്നു ഖത്തറിന്റെ ഈ തീരുമാനം.
ഇത്തരത്തിൽ ഒരു കുപ്പി ബിയറിനായി അലഞ്ഞുനടന്ന രണ്ട് ഇംഗ്ലണ്ട് ആരാധകർ ഒടുവിൽ എത്തിച്ചേർന്നത് ഷെയ്ഖിന്റെ കൊട്ടാരത്തിലാണെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. ഷെയ്ഖിന്റെ മകനെ കണ്ടുമുട്ടാൻ ഇടയായെന്നും അദ്ദേഹമാണ് തങ്ങളെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയതെന്നും യുവാക്കൾ പറയുന്നു.
ലേശം ബിയർ എവിടെ കിട്ടുമെന്ന് അന്വേഷിച്ച് നടക്കുമ്പോഴായിരുന്നു ഷെയ്ഖ് പുത്രനെ കണ്ടുമുട്ടിയത്. അദ്ദേഹം അറിയാമെന്ന് പറഞ്ഞപ്പോൾ ഒന്നും നോക്കാതെ അദ്ദേഹത്തിന്റെ വാഹനത്തിൽ കയറി. ആ ചെറുപ്പക്കാരന്റെ ടൊയോട്ട ലാൻഡ് ക്രൂയിസർ ചെന്നവസാനിച്ചത് വലിയ കൊട്ടാരത്തിലായിരുന്നു. സിംഹം ഉൾപ്പെടെയുള്ള വന്യമൃഗങ്ങളായിരുന്നു ആ കൊട്ടാരത്തിലുണ്ടായിരുന്നത്. വിദേശികളായ പല മൃഗങ്ങളും പക്ഷികളും അവിടെയുണ്ട്. ഇതെല്ലാം ഷെയ്ഖിന്റെ മകൻ കാണിച്ചുതന്നു. കൊട്ടാരത്തിനകത്ത് ഒരു മിനി ടൂർ നടത്തിയാണ് യുവാക്കൾ മടങ്ങിയത്.
എന്നാൽ വിചിത്രമായ ഈ കഥ ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചെങ്കിലും വിശ്വസിക്കാൻ ആരും തന്നെ തയ്യാറായില്ല. ലോകകപ്പിനിടെ വൈറലാകാൻ കെട്ടിച്ചമച്ച കഥയുമായി രണ്ട് യുവാക്കൾ എത്തിയെന്നാണ് പലരും വിശേഷിപ്പിച്ചത്. എന്നാൽ സംഭവിച്ചതെല്ലാം സത്യമാണെന്ന് പറഞ്ഞ യുവാക്കൾ കൊട്ടാരത്തിൽ എത്തിയതിന്റെ ദൃശ്യങ്ങളും സിംഹക്കുട്ടിയെ കളിപ്പിക്കുന്ന വീഡിയോകളുമെല്ലാം ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു. ബിയർ പ്രതീക്ഷിച്ചാണ് ഷെയ്ഖിന്റെ കൊട്ടാരം വരെ എത്തിയതെങ്കിലും ലഭിച്ചത് മറ്റൊന്നാണെന്നും അവർ പറഞ്ഞു.
വൈറലായ ഇവരുടെ വീഡിയോ ദൃശ്യങ്ങളിതാ..
— Alex Sullivan (@digitlprofiting) November 20, 2022
“We met one of the Sheikh’s sons & he took us back to the palace!” 😮
“We were on the hunt for beers and we ended up at a big palace, we saw his monkeys & exotic birds!” 🐒
These England fans are out in Qatar & you HAVE to listen to their story! 🤣#FIFAWorldCup #TSWorldCup pic.twitter.com/RlclrsnEsP
— talkSPORT (@talkSPORT) November 20, 2022
Comments