ന്യൂഡൽഹി: സംഭവിച്ചതെല്ലാം ആ ഒരു നിമിഷത്തെ തോന്നലിന്റെ പുറത്തായിരുന്നുവെന്ന് അഫ്താബ് അമീൻ പൂനാവാല. ശ്രദ്ധ വാൽക്കറിന്റെ കൊലപാതകത്തിൽ കോടതിയിലായിരുന്നു അഫ്താബിന്റെ ഏറ്റു പറച്ചിൽ. കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അഫ്താബിന്റെ ഏറ്റുപറച്ചിൽ. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് ആ നിമിഷത്തെ ദേഷ്യത്തിന്റെ പുറത്താണെന്നാണ് അഫ്താബിന്റെ വാദം.
അതേസമയം അഫ്താബിനെ ഇന്ന് നാർക്കോ അനാലിസിസ് പരിശോധനയ്‌ക്ക് വിധേയനാക്കും. രോഹിണി ഫോറൻസിക് സയൻസ് ലാബിലാണ് പരിശോധന നടത്തുന്നത്. മെഹ്‌റോളി വനമേഖലയിൽ ഇന്നലെ നടത്തിയ പരിശോധനയിൽ ശ്രദ്ധയുടേതെന്ന് സംശയിക്കുന്ന അസ്ഥികൾ കണ്ടെത്തിയിട്ടുണ്ട്. 17 ശരീരഭാഗങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. തല ഉൾപ്പെടുന്ന ഭാഗം ഇതുവരെ ലഭിച്ചിട്ടില്ല. ഈ ശരീര ഭാഗങ്ങളെല്ലാം ഇനി ഡിഎൻഎ പരിശോധനയ്‌ക്ക് വിധേയമാക്കും. നിലവിൽ 12 സംഘങ്ങളായി തിരിഞ്ഞാണ് ഡൽഹി പോലീസ് കേസ് അന്വേഷിക്കുന്നത്. ഹിമാചൽ പ്രദേശ് ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Comments