ദോഹ: ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ ഡെന്മാർക്കിനെ ഗോൾരഹിത സമനിലയിൽ പൂട്ടി ടുണീഷ്യ. ആവേശകരമായ മുന്നേറ്റങ്ങളും ഓൺ ടാർഗറ്റ് ഷോട്ടുകളും വിരളമായ മത്സരം വിരസത കൊണ്ട് ശ്രദ്ധേയമായി. ലഭിച്ച രണ്ട് അവസരങ്ങളും മുതലാക്കാൻ ഡെന്മാർക്കിന് സാധിക്കാതെ പോയതോടെ, മത്സരം അനിവാര്യമായ സമനിലയിൽ കലാശിച്ചു.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ടുണീഷ്യ നടത്തിയ മുന്നേറ്റങ്ങളും ഗോളിലേക്ക് എത്തിയില്ല. ഡെന്മാർക്ക് വലയിലെത്തിച്ച പന്ത് റഫറി ഓഫ് സൈഡ് വിധിക്കുകയും ചെയ്തു.
പന്ത് അധികസമയവും കൈവശം വെച്ചിരുന്നത് ഡെന്മാർക്ക് ആയിരുന്നു. ഡാനിഷ് മിഡ്ഫീൽഡർ തോമസ് ഡിലെനി പരിക്കേറ്റ് പിന്മാറിയതും അവർക്ക് തിരിച്ചടിയായി.
Comments