ന്യൂഡൽഹി : ഇന്ത്യയെ പോലെയൊരു മതേതര രാജ്യത്ത് മതത്തെ അടിസ്ഥാനമാക്കിയുള്ള നിയമത്തിന്റെ ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ . യൂണിഫോം സിവിൽ കോഡ് ഈ രാജ്യത്തെ ജനങ്ങൾക്ക് ഭാരതീയ ജനതാ പാർട്ടി നൽകിയ വാഗ്ദാനമാണ്. രാജ്യത്ത് യുസിസി നടപ്പിലാക്കാൻ ഭാരതീയ ജനതാ പാർട്ടി തീരുമാനിച്ചു, എങ്കിൽ ഞങ്ങൾ അത് കൊണ്ടുവരും, എല്ലാ ജനാധിപത്യ ചർച്ചകളും അതിനായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു .
ബിജെപി ഒഴികെ മറ്റൊരു പാർട്ടിയും ഏകീകൃത സിവിൽ കോഡിനെ അനുകൂലിക്കുന്നില്ല. ജനാധിപത്യത്തിൽ ആരോഗ്യകരമായ സംവാദം അനിവാര്യമാണ്. വിഷയത്തിൽ തുറന്നതും ആരോഗ്യകരവുമായ സംവാദമാണ് വേണ്ടത് . ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ വിരമിച്ച സുപ്രീം കോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ അധ്യക്ഷതയിൽ ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അവരുടെ ശുപാർശകൾ അനുസരിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രദ്ധ വാക്കറിന്റെ കൊലയാളിക്ക് എത്രയും വേഗം തക്ക ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു. കേസിന്റെ രീതികളെ കുറിച്ച് ശ്രദ്ധിക്കുന്നുണ്ട് .കുറ്റം ചെയ്തവർ ആരായാലും അവർക്ക് കോടതിയിൽ നിന്ന് ഏറ്റവും കർശനമായ ശിക്ഷ ലഭിക്കുമെന്ന് ഡൽഹി പോലീസും പ്രോസിക്യൂഷനും ഉറപ്പ് വരുത്തും.
ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളെ അപകീർത്തിപ്പെടുത്താൻ ബിജെപി വീഡിയോകളെ ആശ്രയിക്കുന്നുവെന്ന ആം ആദ്മി പാർട്ടിയുടെ ആരോപണത്തിനെ കുറിച്ചും അമിത് ഷാ പ്രതികരിച്ചു. ‘ എന്റെ ഇത്രയും വർഷത്തെ രാഷ്ട്രീയത്തിൽ, ജയിലിൽ കിടന്ന ശേഷവും ധാർമികതയുടെ പേരിൽ ഒരു പാർട്ടി മന്ത്രിയോട് രാജി ആവശ്യപ്പെടാത്തത് ഞാൻ കണ്ടിട്ടില്ല, ”ഡൽഹി മന്ത്രി സത്യേന്ദർ ജെയിനിനെ പരാമർശിച്ച് അമിത് ഷാ പറഞ്ഞു.
Comments