റായ്പൂർ: ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. സ്ത്രീയുൾപ്പെടെ മൂന്ന് ഭീകരരെയാണ് വധിച്ചത്. ബിജാപൂർ ജില്ലയിലെ പോർമ വനമേഖലയിൽ രാവിലെ ഏഴരയോടെയായിരുന്നു ഏറ്റുമുട്ടൽ.
വനത്തിനുള്ളിൽ കമ്യൂണിസ്റ്റ് ഭീകരർ തമ്പടിച്ചതായും, ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതായും സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പരിശോധനയ്ക്കായി എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ.
ഡിസ്ട്രിക്ട് റിസർവ്വ് ഗാർഡ്, സെപ്ഷ്യൽ ടാസ്ക് ഫോഴ്സ്, സിആർപിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ് വനമേഖലയിൽ എത്തിയത്. ഇവരെ കണ്ടതും കമ്യൂണിസ്റ്റ് ഭീകര സംഘം ആക്രമിക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വന്നതോടെ കമ്യൂണിസ്റ്റ് ഭീകരർ ഉൾവനത്തിലേക്ക് ഓടിയൊളിക്കുകയായിരുന്നു. ഏറ്റുമുട്ടലിന് ശേഷം നടത്തിയ പരിശോധനയിലാണ് കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെയും തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പ്രദേശത്ത് സുരക്ഷാ സേനയുടെ പരിശോധന തുടരുകയാണ്.
Comments