ന്യൂഡൽഹി: മംഗളൂരു സ്‌ഫോടന കേസിന് പിന്നിൽ ഇസ്ലാമിക ഭീകര സംഘടയായ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് കേന്ദ്ര മന്ത്രി ശോഭാ കരന്തലജെ. പ്രതി ഷാരിഖിന് ഭീകര സംഘടനയിൽ നിന്നും പരിശീലനം ലഭിച്ചിട്ടുണ്ട്. 40 ഓളം പേർക്ക് ഇയാൾ പരിശീലനം നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
2020 നവംബറിൽ മംഗളൂരു നഗരത്തിൽ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ കേസിൽ ഷാരിഖിന് ജാമ്യം ലഭിച്ചിരുന്നു. സമഗ്രമായ അന്വേഷണം നടത്താതിരുന്നതാണ് ഇതിന് കാരണം. എന്നാൽ പുറത്തിറങ്ങിയ ശേഷവും ഇയാൾ രാജ്യവിരുദ്ധ പ്രവർത്തനം തുടർന്നു. ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും പരിശീലനം നേടിയ ഷാരിഖ് 40 ഓളം പേർക്ക് ഈ പരിശീലനം നൽകിയെന്നും കരന്തലജെ കൂട്ടിച്ചേർത്തു.
കർണാടകയിൽ വർഗ്ഗീയ സംഘർഷം ഉണ്ടാക്കുകയായിരുന്നു ഇയാൾ ലക്ഷ്യമിട്ടത്. ക്ഷേത്രങ്ങളും മറ്റ് പൊതുസ്ഥലങ്ങളുമായിരുന്നു ഇവർ ലക്ഷ്യമിട്ടത്. കേരളത്തിലെയും, കർണാടകയിലെയും തീര മേഖലകളിൽ താമസിക്കുന്ന നിരവധി പേർ സിറിയയിലെത്തി ഐഎസിൽ ചേർന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ദേശീയ ഏജൻസികളുമായി സംസ്ഥാന പോലീസ് സഹകരിക്കണമെന്നും കരന്തലജെ ആവശ്യപ്പെട്ടു.
Comments