ലക്‌നൗ : രണ്ട് ലക്ഷം പേരുടെ വിവാഹം നടത്തി ഉത്തർപ്രദേശ് സർക്കാർ. സാമൂഹിക് വിവാഹ് യോജനയ്‌ക്ക് കീഴിലാണ് സമൂഹ വിവാഹം നടത്തിയത്. ബാല വിവാഹത്തെയും സ്ത്രീധനത്തെയും അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്യാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നവദമ്പതിമാരോട് ആവശ്യപ്പെട്ടു. ഇനിയും സമൂഹത്തിൽ അവശേഷിക്കുന്ന തിന്മകൾ തടയാൻ എല്ലാവരും ഒന്നിച്ച് നിന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗോരഖ്പൂരിൽ വച്ചാണ് ആയിരക്കണക്കിന് പേരുടെ വിവാഹം ഇന്ന് നടന്നത്.സ്ത്രീകൾക്ക് അനുകൂലമായി സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമാണിത്. വിവാഹം കഴിഞ്ഞ എല്ലാവർക്കും യോഗി ആദിത്യനാഥ് ആശംസകൾ നേർന്നു.
2017 ൽ യോഗി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഓരോ നവദമ്പതിമാർക്കും 31,000 രൂപ വച്ച് സമ്മാനം നൽകാനാണ് തീരുമാനിച്ചിരുന്നത്. പിന്നീടത് 51,000 ആയി ഉയർത്തി.
ചടങ്ങിൽ നവദമ്പതികൾക്ക് യോഗി സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി. തുടർന്ന് മുഖ്യമന്ത്രി ദമ്പതികളുമായും സംവദിച്ചു. വിവിധ സമുദായങ്ങളിൽ പെട്ടവർ തമ്മിലാണ് വിവാഹം നടന്നത്.
Comments