ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് പന്തയം വച്ചു ആരാധകന് നഷ്ടപ്പെട്ടത് 1.4 കോടി രൂപ. ഞായറാഴ്ച നടന്ന കോസ്റ്റാറിക്ക- ജപ്പാൻ മത്സരത്തിലാണ് യുവാവ് പന്തയം വച്ചത്. കോസ്റ്റാറിക്കയെ ജപ്പാൻ തോൽപ്പിക്കും എന്നതായിരുന്നു പന്തയം. എന്നാൽ മത്സരത്തിൽ ജപ്പാനെ കോസ്റ്റാറിക്ക പരാജയപ്പെടുത്തി ഇതോടെയാണ് യുവാവിന് ഇത്രയധികം പണം നഷ്ടമായത്.
കളിയുടെ 81-ാം മിനിറ്റിൽ കെയ്ഷർ ഫുള്ളർ ആണ് കോസ്റ്റാറിക്കക്കായി ഗോൾ നേടിയത്. കളിയുടെ ഗതിക്ക് വിപരീതമായിട്ടായിരുന്നു ഗോൾ പിറന്നത്. ജപ്പാൻ നടത്തിയ നിരന്തര ആക്രമണങ്ങൾക്കിടെ കോസ്റ്ററിക്ക നടത്തിയ കൗണ്ടർ അറ്റാക്ക് വിജയം കാണുകയായിരുന്നു.
ആദ്യ മത്സരത്തിൽ സ്‌പെയിനിനോട് ഏറ്റ വമ്പൻ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് കോസ്റ്ററിക്ക രണ്ടാം മത്സരത്തിന് ഇറങ്ങിയത്. അതിനാൽ തന്നെ ഞായറാഴ്ചത്തെ മത്സരം കോസ്റ്ററിക്കയ്‌ക്ക് നിർണ്ണായകമായിരുന്നു. ഇതോടെ ജർമനിയെ തോൽപ്പിച്ച് എത്തിയ ജപ്പാന് കാര്യങ്ങൾ കൂടുതൽ കടുപ്പമാവുകയാണ്
.
Comments