ഇസ്ലാമാബാദ്: ഭരണകൂടവുമായി അംഗീകരിച്ചിരുന്ന വെടിനിർത്തൽ കരാർ പിൻവലിച്ചതിനെ തുടർന്ന് രാജ്യത്തുടനീളം ആഹ്വാനവുമായി പാകിസ്താൻ താലിബാൻ. സൈന്യവും രഹസ്യാന്വേഷണ ഏജൻസികളും ആക്രമണം അവസാനിപ്പിക്കാൻ തയ്യറാകില്ലെന്നും അതിനാൽ പ്രതികാര ആക്രമണങ്ങൾ രാജ്യത്തുടനീളം ആരംഭിക്കാനാണ് തീരുമാനമെന്ന് പാകിസ്താൻ താലിബാൻ സ്ഥാപനമായ തെഹ്‌രികെ താലിബാൻ പാകിസ്താൻ(ടിടിപി) അറിയിച്ചു.
കഴിഞ്ഞ ജൂണിലാണ് പാകിസ്താൻ സർക്കാരുമായി ടിടിപി വെടിനിർത്തൽ കരാർ ഒപ്പിട്ടത്. കരാർ അംഗീകരിച്ചിരുന്നെങ്കിലും വെടിനിർത്തൽ അവഗണിച്ചെന്നും നിരവധി ഏറ്റുമുട്ടലുകൾ ഉണ്ടായതായും ഇരുപക്ഷവും അറിയിച്ചിരുന്നു. നിരവധി പേരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
2007-ലാണ് ടിടിപി പാകിസ്താനിൽ സ്ഥാപിതമായത്. 2010-ൽ പാകിസ്താനിൽ നിന്ന് ടിടിപിയെ അഫ്ഗാനിസ്ഥാനിലേക്ക് തുരത്തിയെങ്കിലും അഫ്ഗാനിൽ താലിബാൻ തിരികെ അധികാരത്തിലെത്തിയതിനാൽ ആക്രമണങ്ങൾ കടുപ്പിച്ചു.
Comments