ഡെറാഡൂൺ: നൈജീരിയയിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ എന്തുവിലകൊടുത്തും വിടുവിക്കുമെന്ന പ്രതിജ്ഞയുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഉത്തരാഖണ്ഡിലെ പൗരന്മാരുടെ കാര്യത്തിൽ ആശങ്ക അറിയിച്ച മുഖ്യമന്ത്രി പുഷ്‌ക്കർ സിംഗ് ധാമിക്കാണ് ജയശങ്കറുടെ ഉറപ്പ്. രണ്ടുപേരാണ് ഉത്തരാഖണ്ഡിൽ നിന്നും നൈജീരിയൻ സൈന്യത്തിന്റെ പിടിയിലുള്ളത്.
നൈജീരിയയിലെ അബൂജ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ എംബസി നിരന്തരം പൗരന്മാരുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുകയാണെന്നും ജയശങ്കർ അറിയിച്ചു. 16 ഇന്ത്യൻ പൗരന്മാരാണ് എണ്ണക്കപ്പൽ സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിൽ പിടിയിലായത്. ഇക്വറ്റോറിയൽ ഗ്വിനിയയിലാണ് കപ്പൽ പിടിച്ചിട്ടിരിക്കുന്നത്. എം.വി.ഹെറോയിക് ഈദുൻ എന്ന കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യൻ പൗരന്മാരാണ്.
Comments