കാസർകോട്: തുറമുഖ പദ്ധതിയ്ക്കെതിരായ പ്രതിഷേധമെന്ന പേരിൽ വിഴിഞ്ഞത്ത് നടക്കുന്നത് കലാപശ്രമമെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തിന് പുറത്തുള്ള ചില ഭീകര ശക്തികളാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കേസ് വന്നാൽ ബുദ്ധിമുട്ടിലാകുക സാധാരണ മത്സ്യത്തൊഴിലാളികളാണെന്നും ശിവൻകുട്ടി കാസർകോട്ട് പറഞ്ഞു.
പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് പ്രതിഷേധത്തിനായി ഇറക്കിവിടുകയാണ്. സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പുറത്തുനിന്നുള്ള ചില ഏജൻസികൾ സഹായിക്കുന്നു. ഭീകരവാദ പ്രവർത്തനങ്ങൾ നടത്താൻ നേതൃത്വം നൽകി പരിചയമുള്ളവരാണ് ഇക്കൂട്ടർ. സമരക്കാർ തന്നെ രണ്ട് ചേരിയിലാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ പ്രതിഷേധത്തിന്റെ പേരിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കേസ് വന്നാൽ ബുദ്ധിമുട്ടുന്നത് മത്സ്യത്തൊഴിലാളികളാണ്. കേസ് നടത്താൻ പുരോഹിതർ ഉണ്ടാകുമോയെന്നും ശിവൻകുട്ടി ചോദിച്ചു.
Comments