ബെയ്ജിംഗ് : രാജ്യത്തെ ആണവ പോർമുനകളുടെ ശേഖരം വർദ്ധിപ്പിക്കാനൊരുങ്ങി ചൈന. 2035 ഓടെ ഇത് 1500 ആക്കാനുളള നീക്കങ്ങളാണ് നടക്കുന്നത്. നിലവിൽ രാജ്യത്ത് 400 ലധികം ആണവ പോർമുനകൾ ഉണ്ടെന്ന് പെന്റഗൺ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അടുത്ത ദശകത്തിൽ, ചൈന അവരുെട ആണവശക്തി നവീകരിക്കാനും കൂടുതൽ വികസിപ്പിക്കാനും ലക്ഷ്യമിടുന്നതായി വാർഷിക റിപ്പോർട്ടിൽ പെന്റഗൺ വ്യക്തമാക്കി. യുഎസിന്റെ മറികടന്ന് ആഗോള ശക്തിയാകുക എന്നതാണ് ചൈനയുടെ ലക്ഷ്യം. 2035 ഓടെ ദേശീയ പ്രതിരോധത്തിന്റെയും സായുധ സേനയുടെയും ആധുനികവൽക്കരണം അടിസ്ഥാനപരമായി പൂർത്തിയാക്കാൻ പീപ്പിൾസ് ലിബറേഷൻ ആർമി പദ്ധതിയിടുന്നതായി പെന്റഗൺ റിപ്പോർട്ടിൽ പറയുന്നു.
പെന്റഗൺ റിപ്പോർട്ട് അനുസരിച്ച്, ചൈനയും സ്‌പേസ്, കൗണ്ടർസ്‌പേസ് ആയുധങ്ങൾ വികസിപ്പിക്കുന്നുണ്ട്. ഏകദേശം ഒരു മില്യൺ സൈനികരുടെ സ്റ്റാൻഡിംഗ് ആർമിയാണ് ചൈനയ്‌ക്കുള്ളത്. കപ്പലുകളുടെ എണ്ണത്തിൽ ലോകത്തെ ഏറ്റവും വലിയ നാവിക സേനയും ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമസേനയും ചൈനയ്‌ക്കുണ്ട്.
യുഎസിന്റെ ദേശീയ സുരക്ഷയ്‌ക്ക് വെല്ലുവിളി ഉയർത്തുന്നതിനായി ചൈന അതിവേഗം സൈന്യം വർദ്ധിപ്പിക്കുകയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. സൈബർ ആയുധങ്ങൾക്കും ഡയറക്ട് എനർജി ആയുധങ്ങൾക്കും പുറമേ ചൈന ഇലക്ട്രോണിക് ആയുധങ്ങളും വർദ്ധിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
അതേസമയം അമേരിക്കയ്‌ക്ക് ഏകദേശം 3,700 ആണവ പോർമുനകളുടെ ശേഖരം ഉണ്ട്. അതിൽ ഏകദേശം 1,740 എണ്ണം വിന്യസിക്കപ്പെട്ടു.
Comments