ബീജിംഗ്: പരിശ്രമിച്ച് ആഗോളനിലവാരത്തിലേയ്‌ക്ക് ഉയരുന്ന എല്ലാ കമ്പനികളേയും കൊള്ളയടിക്കലാണ് ചൈന ഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി ചെയ്യുന്നതെന്ന് തുറന്നടിച്ച് ആഗോള വാണിജ്യ ഭീമന്മാർ. നിരന്തരം കടുത്ത ഭീഷണിയാണ് കമ്പനി ഉടമസ്ഥർക്ക് മേൽ ബീജിംഗ് ഭരണകൂടം ഉയർത്തുന്നതെന്നും ആലിബാബയുടെ ഉടമസ്ഥനായ ജാക് മാ അടക്കം നിരവധി വൻകിട വ്യവസായികൾ പരാതിയായി പറയുന്നു.
വൻകിട കച്ചവടക്കാരുടെ സാമ്രാജ്യങ്ങളെ വെട്ടിമുറിച്ച് സ്വാധീനമില്ലാതാക്കലാണ് ചൈനയ്‌ക്ക് അകത്ത് നടത്തുന്നത്. വിവരസാങ്കേതിക രംഗത്തുള്ളവരോടും വൻകിട വ്യവസായികളോടുമാണ് പ്രധാനമായും ശത്രുതാ നിലപാടുകൾ കൈക്കൊള്ളുന്നത്. വൻതോതിൽ വിദേശത്ത് ആസ്തിയുള്ളതാണ് കമ്യൂണിസറ്റ് പാർട്ടി ലക്ഷ്യമിടുന്നത്.
കടുത്ത ഭീഷണിയെ തുടർന്നാണ് ആലിബാബ ചൈനയിലെ പ്രവർത്തനം അതിവേഗം ജപ്പാനിലേക്ക് മാറ്റിയത്. 2020ൽ ചൈനയുടെ നയങ്ങളെ വിമർശിച്ച് സംസാരിച്ചശേഷം കുറേ നാൾ ഒളിവിലായിരുന്നു. പിന്നീടാണ് ജപ്പാനിൽ ജാക് മാ പ്രത്യക്ഷപ്പെട്ടത്. ചൈനയിൽ തന്റെ സ്ഥാപനങ്ങളെ വിവിധ നിയമ കുരുക്കിലാക്കിയാണ് ഭരണകൂടം പ്രതികാരം തീർക്കുന്ന തെന്നും ജാക് മാ വെളിപ്പെടുത്തി.
Comments