ഫുട്ബോൾ മാമാങ്കം എന്നത് ആലോചിക്കാൻ പോലും പറ്റാത്തവർ; 150 കോടിയിൽ നിന്നും 11 എണ്ണത്തിനെ സെറ്റാക്കാൻ പറ്റുമോ എന്ന് അബ്ദുറബ്ബിന്റെ പരിഹാസം; മറുപടി നൽകി ശ്രീജിത്ത് പണിക്കർ- P.K. Abdu Rabb, Sreejith Panickar
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫുട്ബോൾ മാമാങ്കം എന്നത് ആലോചിക്കാൻ പോലും പറ്റാത്തവർ; 150 കോടിയിൽ നിന്നും 11 എണ്ണത്തിനെ സെറ്റാക്കാൻ പറ്റുമോ എന്ന് അബ്ദുറബ്ബിന്റെ പരിഹാസം; മറുപടി നൽകി ശ്രീജിത്ത് പണിക്കർ- P.K. Abdu Rabb, Sreejith Panickar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2022, 10:30 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഒരു ലോക ഫുട്ബോൾ മാമാങ്കം എന്നത് ചിന്തിക്കാൻ പോലും പറ്റാത്തവരാണ് ഇന്ത്യക്കാരെന്ന് പരിഹസിച്ച മുൻ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ലോകകപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ ‘അന്നം തരുന്ന എല്ലാരും പുറത്തായി’ എന്ന് ശ്രീജിത്ത് പണിക്കർ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റാണ് അബ്ദുറബ്ബിനെ ചൊടിപ്പിച്ചത്. പിന്നാലെ ശ്രീജിത്ത് പണിക്കർക്ക് മറുപടി എന്നോണം ലോക ഫുട്ബോൾ മാമാങ്കം എന്നത് ആലോചിക്കാൻ പോലും പറ്റാത്തവരാണ് ഇവിടെയുള്ളതെന്നായിരുന്നു ഇന്ത്യയെ ഇകഴ്‌ത്തി കൊണ്ട് അബ്ദുറബ്ബ് കുറിച്ചത്. ‘150 കോടിയിൽ നിന്നും തിരഞ്ഞ് നേരം കളയേണ്ട. ഒരു പതിനൊന്ന് എണ്ണത്തിനെ അടുത്ത ലോകകപ്പിന് വേണ്ട, അതിനടുത്ത ലോക കപ്പിനെങ്കിലും സെറ്റാക്കാൻ പറ്റുമോ’ എന്ന അബ്ദുറബ്ബിന്റെ പരിഹാസത്തിനാണ് ശ്രീജിത്ത് പണിക്കർ മറുപടി നൽകിയിരിക്കുന്നത്.

‘ഒരു ടീമിനെ ഉണ്ടാക്കിയെടുക്കുന്നത് അത്ര എളുപ്പമല്ല റബ്ബേ. മതത്തിനു മുകളിലാണ് രാജ്യമെന്ന് പഠിപ്പിച്ചു തുടങ്ങണം റബ്ബേ. അതെങ്ങനെ; ഇത് ഔദ്യോഗിക വസതിയുടെ പേരിലെ ഹിന്ദുവിശ്വാസം അന്തിപ്പാതിരായ്‌ക്ക് മാറ്റിയെടുത്ത വിവരംകെട്ടവന്മാരുടെ നാടാ റബ്ബേ. പരിശീലനം നടത്തുന്നവരുടെ ആയുധങ്ങൾ പിടിച്ചുവാങ്ങാൻ ഒരു സാധാരണക്കാരനോട് കെഞ്ചേണ്ടി വരുന്ന മരവാഴകളായ മുൻ ഭരണകർത്താക്കളുടെ നാടാണ് റബ്ബേ. എങ്കിലും ഒരു ടീമിനെ ഇറക്കാൻ കുറുവടിക്കാരിൽ നിന്നും 11 പേരെ ഞാനൊന്ന് തപ്പാം റബ്ബേ. പക്ഷെ അത് സ്വാശ്രയ കോളേജിലെ പിജി സീറ്റ് കൂട്ടി ചിലർ സ്വന്തം മക്കളെ പഠിപ്പിക്കാൻ കയറ്റുന്നതുപോലെ അത്ര ചില്ലറ കളിയല്ല റബ്ബേ. പത്താം ക്ലാസ് പരീക്ഷ നടന്ന സ്കൂളിന്റെ മുന്നിലെ ചായക്കടയിൽ നിന്ന് ബോണ്ട വാങ്ങിക്കഴിച്ച അപ്പൂപ്പനെ വരെ വിജയിപ്പിച്ചതു പോലെ എളുപ്പവുമല്ല റബ്ബേ. സ്വന്തം രാജ്യത്തിന് ലോക ഫുട്ബോൾ മാമാങ്കമെന്ന് ആലോചിക്കാൻ പോലും പറ്റില്ലെന്ന് സന്തോഷിക്കുന്ന ചിലരുണ്ട് റബ്ബേ. കുറുവടിക്കാരിൽ നിന്നു മാത്രമേ ടീം ഉണ്ടാക്കാൻ പറ്റൂവെന്ന് അവരിങ്ങനെ വിളിച്ചു പറയും റബ്ബേ. കാരണം… അവർക്കറിയാം റബ്ബേ, അവർക്ക് 1947-ലെ ട്രെയിൻ മിസ്സായിപ്പോയതാണെന്ന്’ എന്ന് ശ്രീജിത്ത് പണിക്കർ വിമർശിച്ചു.

പി.കെ.അബ്ദുറബ്ബിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്,

‘ഒരു ലോക ഫുട്ബോൾ മാമാങ്കം എന്നത് ആലോചിക്കാൻ പോലും പറ്റാത്തവരും, അവരുടെ സ്വന്തം ഡിബേറ്റ് കുട്ടപ്പൻമാരും ഇന്നലെ വരെ ലോകകപ്പ് ഫുട്ബോളും കണ്ട് കാത്തിരുന്നത് ‘അന്നം തരുന്ന’ ചില നാടുകൾ പുറത്താകാൻ വേണ്ടിയായിരുന്നത്രെ. പാള ട്രൗസറിട്ട്, കുറുവടിയും പിടിച്ച് അന്തിപ്പാതിരയ്‌ക്ക് ആയുധ പരിശീലനം നടത്തുന്ന ടീമുണ്ടല്ലോ, വാളും, പരിചയും മറ്റ് ആയുധങ്ങളും പിടിച്ചു വാങ്ങി അവർക്ക് പന്ത് കൊടുക്കാൻ പറ്റുമോ പണിക്കരേ..150 കോടിയിൽ നിന്നും തിരഞ്ഞ് നേരം കളയേണ്ട, മേൽപ്പറഞ്ഞ കുറുവടിക്കാരിൽ നിന്നായാലും മതി..ഒരു പതിനൊന്ന് എണ്ണത്തിനെ അടുത്ത ലോകകപ്പിന് വേണ്ട…അതിനടുത്ത ലോകകപ്പിനെങ്കിലും സെറ്റാക്കാൻ പറ്റുമോ പണിക്കർജീ…’

 

ശ്രീജിത്ത് പണിക്കരുടെ ഫെയ്സ്ബുക്ക് കുറിപ്പ്,

‘ഒരു ടീമിനെ ഉണ്ടാക്കിയെടുക്കുന്നത് അത്ര എളുപ്പമല്ല റബ്ബേ. മതത്തിനു മുകളിലാണ് രാജ്യമെന്ന് പഠിപ്പിച്ചു തുടങ്ങണം റബ്ബേ. അതെങ്ങനെ; ഇത് ഔദ്യോഗിക വസതിയുടെ പേരിലെ ഹിന്ദുവിശ്വാസം അന്തിപ്പാതിരായ്‌ക്ക് മാറ്റിയെടുത്ത വിവരംകെട്ടവന്മാരുടെ നാടാ റബ്ബേ. പരിശീലനം നടത്തുന്നവരുടെ ആയുധങ്ങൾ പിടിച്ചുവാങ്ങാൻ ഒരു സാധാരണക്കാരനോട് കെഞ്ചേണ്ടി വരുന്ന മരവാഴകളായ മുൻ ഭരണകർത്താക്കളുടെ നാടാണ് റബ്ബേ.
എങ്കിലും ഒരു ടീമിനെ ഇറക്കാൻ കുറുവടിക്കാരിൽ നിന്നും 11 പേരെ ഞാനൊന്ന് തപ്പാം റബ്ബേ. പക്ഷെ അത് സ്വാശ്രയ കോളേജിലെ പിജി സീറ്റ് കൂട്ടി ചിലർ സ്വന്തം മക്കളെ പഠിപ്പിക്കാൻ കയറ്റുന്നതുപോലെ അത്ര ചില്ലറ കളിയല്ല റബ്ബേ. പത്താം ക്ലാസ് പരീക്ഷ നടന്ന സ്കൂളിന്റെ മുന്നിലെ ചായക്കടയിൽ നിന്ന് ബോണ്ട വാങ്ങിക്കഴിച്ച അപ്പൂപ്പനെ വരെ വിജയിപ്പിച്ചതു പോലെ എളുപ്പവുമല്ല റബ്ബേ. സ്വന്തം രാജ്യത്തിന് ലോക ഫുട്ബോൾ മാമാങ്കമെന്ന് ആലോചിക്കാൻ പോലും പറ്റില്ലെന്ന് സന്തോഷിക്കുന്ന ചിലരുണ്ട് റബ്ബേ. കുറുവടിക്കാരിൽ നിന്നു മാത്രമേ ടീം ഉണ്ടാക്കാൻ പറ്റൂവെന്ന് അവരിങ്ങനെ വിളിച്ചു പറയും റബ്ബേ. കാരണം… അവർക്കറിയാം റബ്ബേ, അവർക്ക് 1947ലെ ട്രെയിൻ മിസ്സായിപ്പോയതാണെന്ന്’.

 

Tags: footballsreejith panickar
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies