ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നതായി ലോക ബാങ്ക്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ കഴിഞ്ഞ പത്ത് വർഷത്തിന് മുൻപുണ്ടായിരുന്നതിനേക്കാൾ മികച്ച രീതിയിലാണെന്ന് ലോക ബാങ്ക് സാമ്പത്തിക ശാസ്ത്രജ്ഞൻ ധ്രുവ് ശർമ. മറ്റ് വളർന്നുവരുന്ന വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഇടിവുണ്ടായിട്ടില്ലെന്നും ഈ വർഷം ഇന്ത്യൻ രൂപയ്‌ക്ക് പത്ത് ശതമാനം ഇടിവ് മാത്രമാണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ മഹാമാരിയും യുക്രെയ്ൻ യുദ്ധവുമാണ് സമ്പദ് വ്യവസ്ഥയിൽ ഇടിവുണ്ടാകാനുള്ള പ്രധാന കാരണം. എന്നാൽ ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞതായി ധ്രുവ് ശർമ വ്യക്തമാക്കി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളരെ പെട്ടാന്നാണ് മെച്ചപ്പെട്ടത്. ആഗോള ചരക്ക് വിലയിലുണ്ടായ വർദ്ധനയും പണനയങ്ങളുമാണ് രാജ്യത്തെ ബാധിച്ച ഘടകങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്ന് ലോക ബാങ്കിന്റെ ഇന്ത്യൻ ഡയറക്ടർ വ്യക്തമാക്കി. ഇത്തരം പദ്ധതികളും സംരംഭങ്ങളും പ്രശംസനീയമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 6.9 ശതമാനത്തോളം വളർച്ച കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments