ഇസ്ലാമാബാദ്: പാകിസ്താനിലെ ഗുരുദ്വാര ഷഹീദ് ഭായ് തരു സിംഗ് അടച്ചുപൂട്ടി. ഇത് ഗുരുദ്വാരയല്ല, മറിച്ച് മുസ്ലീം പള്ളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഷഹീദ് ഭായ് തരു സിംഗ് അടയ്‌ക്കാൻ തീരുമാനിച്ചത്. ഇവാക്യൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡിന്റേതാണ് തീരുമാനം. സംഭവത്തിന് പിന്നാലെ രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ സിഖ് സമൂഹത്തിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ലാഹോറിലെ ഷഹീദ് ഗഞ്ച് നലൗഖ മേഖലയിലാണ് ഗുരുദ്വാര സ്ഥിതിചെയ്യുന്നത്. വർഷങ്ങളായി ഇതുസംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. പ്രതിദിനം നൂറുക്കണക്കിന് വിശ്വാസികൾ ദർശനത്തിനെത്തുന്ന ഗുരുദ്വാരയാണ് ഷഹീദ് ഭായ് തരു സിംഗ്.
ഇതാദ്യമായല്ല പാകിസ്താനിലെ ഗുരുദ്വാര മുസ്ലീം പള്ളിയാണെന്ന് അവകാശപ്പെട്ട് അടച്ചുപൂട്ടുന്നത്. പ്രമുഖവും പ്രശസ്തവുമായ ഒരു ഗുരുദ്വാര മുസ്ലീം പള്ളിയാണെന്ന് പ്രഖ്യാപിച്ച് അടച്ചുപൂട്ടി. രണ്ട് വർഷം മുമ്പായിരുന്നു സംഭവം പാകിസ്താനിൽ റിപ്പോർട്ട് ചെയ്തത്. വിഷയത്തിൽ ഇന്ത്യയിൽ നിന്നുൾപ്പെടെ പ്രതിഷേധം ഉയരുന്നു.
പുതിയതായി അടച്ചുപൂട്ടിയ ഗുരുദ്വാര സ്ഥിതിചെയ്യുന്ന സ്ഥലം വർഷങ്ങൾക്ക് മുമ്പ് ദാര ഷിക്കോഹ് എന്ന രാജാവിന്റെ കൊട്ടാരം നിലനിന്നിരുന്ന പ്രദേശമായിരുന്നു. ലാഹോറിലെ ഗവർണറായും ഷിക്കോഹ് പ്രവർത്തിച്ചിട്ടുണ്ട്. അക്കാലയളവിൽ അദ്ദേഹത്തിന്റെ അനുജനായ ഔറംഗസേബ് ഷിക്കോഹിനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.
സിഖുക്കാരുടെ വിശ്വാസപ്രകാരം ഇതേ സ്ഥലത്താണ് കുട്ടികൾ ഉൾപ്പെടെയുള്ള അനവധി നിരപരാധികൾ കൂട്ടക്കൊലയ്‌ക്ക് ഇരയായത്. മുഗൾ സാമ്രാജ്യത്തിന്റെ പ്രതിനിധിയും ലാഹോർ ഗവർണറുമായിരുന്ന മിർ മന്നുവിന്റെ ഉത്തരവനുസരിച്ചായിരുന്നു കൂട്ടക്കൊല നടന്നതെന്നാണ് സിഖുകാരുടെ കരുതുന്നത്.
എന്നാൽ പിന്നീട് മിർ മന്നു ചില ഉടമ്പടികളുടെ ഭാഗമായി മേഖലയിൽ ഗുരുദ്വാര പണിയാൻ സിഖുകാർക്ക് അനുമതി നൽകുകയായിരുന്നു. ഇതാണ് പിന്നീട് പള്ളിയാണെന്ന് അവകാശപ്പെട്ട് അടട്ടുപൂട്ടിയിരിക്കുന്നതെന്നാണ് വിവരം.
Comments