തിരുവനന്തപുരം : പീഡനക്കേസിൽ പിടിയിലായ ഡിവൈഎഫ്‌ഐ നേതാവ് ജിനേഷ് ലഹരി ഇടപാടുകളിലും സജീവമെന്ന് കണ്ടെത്തൽ. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഇത് കൂടാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടേതുൾപ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോകളും ഇയാളുടെ ഫോണിലുണ്ട്. തുടർന്ന് ഇയാളുടെ ഫോൺ സാങ്കേതിക പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്.
പതിനാറുകാരിയെ പീഡിപ്പിച്ച കേസിലാണ് ജിനേഷും സംഘവും അകത്താകുന്നത്. ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി പ്രസിഡന്റായ ജിനേഷ് ലഹരിക്കെതിരായ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്നയാളാണ്. പകൽനേരങ്ങളിൽ മാന്യനായി നടക്കുന്ന ഇയാൾ മയക്കുമരുന്ന് ഉപയോഗിക്കുകയും ഇടപാടുകൾ നടത്തുകയും ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തൽ.
പെൺകുട്ടികൾക്ക് ലഹരിവസ്തുക്കൾ കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോകളും ഫോണിലുണ്ട്. കത്തി, കഠാര, വാൾ തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും കാണാം. ഇയാൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെയും മറ്റുള്ളവർക്കു നൽകുന്നതിന്റെയും വീഡിയോയും പോലീസിന് ലഭിച്ചിട്ടുണ്ട്.
പതിനാറുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്. ആദ്യം പരിചയപ്പെട്ടയാളിൽ നിന്ന് ഫോൺ നമ്പർ കൈക്കലാക്കിയാണ് പലരും താനുമായി അടുത്തത് എന്ന് പെൺകുട്ടി പറഞ്ഞു. തുടർന്ന് ഇവർ ചിത്രങ്ങൾ ഉപയോഗിച്ച് കുട്ടിയെ ചൂഷണം ചെയ്യുകയായിരുന്നു.
Comments