പോക്‌സോ കേസാകട്ടെ, ലഹരി മാഫിയ ആകട്ടെ.. ഏതെടുത്താലും ഡിവൈഎഫ്‌ഐ ബന്ധം; കേസില്ലാതാക്കാൻ നേതൃത്വത്തിന്റെ സഹായവും; വിമർശനവുമായി ഡോ. കെ.എസ് രാധാകൃഷ്ണൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോക്‌സോ കേസാകട്ടെ, ലഹരി മാഫിയ ആകട്ടെ.. ഏതെടുത്താലും ഡിവൈഎഫ്‌ഐ ബന്ധം; കേസില്ലാതാക്കാൻ നേതൃത്വത്തിന്റെ സഹായവും; വിമർശനവുമായി ഡോ. കെ.എസ് രാധാകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2022, 10:41 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതികളുടെയും മയക്കുമരുന്ന് മാഫിയ സംഘത്തിന്റെയും അഭയസ്ഥാനമായി ഡിവൈഎഫ്‌ഐ മാറുന്നുവെന്ന് ഡോ. കെ.എസ് രാധാകൃഷ്ണൻ. ഏറ്റവും ഒടുവിലായി പുറത്തുവന്ന ചില വാർത്തകളുടെ പശ്ചാത്തലത്തിലായിരുന്നു പിഎസ്‌സി മുൻ ചെയർമാനും അക്കാദമിക് വിദഗ്ധനുമായ രാധാകൃഷ്ണന്റെ പ്രതികരണം.

പോക്‌സോ പ്രതികളുടെയും ലഹരി മാഫികളുടെയും അഭയമായി ഡിവൈഎഫ്‌ഐ മാറുന്നുവെന്നത് സമൂഹത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. അതിനാൽ നേതാക്കൾ ഉൾപ്പെടെയുള്ള സംഘടനാ പ്രവർത്തകരുടെ ലഹരി മാഫിയ / പോക്‌സോ കേസ് ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ സർക്കാരും സിപിഎം നേതൃത്വവും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേസിൽ പങ്കുണ്ടെന്ന് തെളിയുന്ന പല കുറ്റവാളികളെയും സംരക്ഷിക്കാൻ സംഘടനയിലെ നേതാക്കൾ തന്നെ രംഗത്ത് വരുന്നുവെന്നത് നിർഭാഗ്യകരമാണ്. സമൂഹത്തിൽ ഭയം ജനിപ്പിക്കുന്ന ഇത്തരം നടപടികൾ സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്നും കൊള്ളരുതായ്മകൾക്ക് ഇരയാകുന്നത് സ്‌കൂൾ കുട്ടികളാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോ. കെ.എസ് രാധാകൃഷ്ണന്റെ പരാമർശം. പോസ്റ്റിനൊപ്പം പത്രത്തിൽ വന്ന വാർത്തകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ആദ്യ വാർത്ത അഴിയൂരിലെ 8-ാം ക്ലാസ് വിദ്യാർത്ഥിനി മയക്കുമരുന്ന് മാഫിയയുടെ വലയിലായതാണ്. പരാതിപ്പെട്ടിട്ടും ലഹരി വിതരണത്തെ കുറിച്ച് പോലീസ് അന്വേഷിച്ചില്ലെന്നും ഇതിന് കാരണം കുറ്റവാളികൾക്ക് ഡിവൈഎഫ്ഐ നേതാക്കളുമായുള്ള ബന്ധമാണെന്നും വിദ്യാർത്ഥിനിയുടെ അമ്മ ആരോപിക്കുന്നു. മലയൻകീഴിൽ 16-കാരിയെ പീഡിപ്പിച്ച കേസാണ് രണ്ടാമത്തെ വാർത്ത. ഡിവൈഎഫ്‌ഐ നേതാവ് ജിനേഷ് അടക്കം അറസ്റ്റിലാണ്. മേഖലയിലെ ലഹരി വിരുദ്ധ പ്രവർത്തകനാണ് അറസ്റ്റിലായ ജിനേഷ്. എന്നാൽ ഈ വിപ്ലവകാരി ലഹരി മാഫിയയുടെ ഏജന്റാണെന്നും സൂചനയുണ്ടെന്ന് വാർത്തയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും നാളുകളായി പത്രവാർത്തകളിൽ വരുന്ന സംഭവങ്ങൾ ഒരു സംഘടനയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെ ശക്തിപ്പെടുത്തുകയാണ്. ഒരു വലിയ യുവജന പ്രസ്ഥാനത്തിൽ നിന്നുണ്ടാകുന്ന ഇത്തരം പുഴുക്കുത്തുകൾക്ക് സംഘടനാ തലത്തിലും സർക്കാർ തലത്തിലും സ്വാധീനമുണ്ടാകുന്നുവെന്നതാണ് ആശങ്കയ്‌ക്ക് ഇടയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പോക്സോ കേസ് /ലഹരി മാഫിയയും
ഡി വൈ എഫ് ഐ നേതൃത്വവും
പോക്സോ കേസ് പ്രതികളുടെയും മയക്കുമരുന്നു മാഫിയ സംഘത്തിന്റെയും അഭയസ്ഥാനമായി ഡി വൈ എഫ് ഐ മാറുന്നു എന്നത് സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു. അതുകൊണ്ട് ഈ സംഘടനയിലെ നേതാക്കളുടെയും പ്രവർത്തകരുടെയും ലഹരി മാഫിയ / പോക്സോ കേസ് ബന്ധത്തെ കുറിച്ചു് വിശദമായ അന്വേഷണം നടത്താൻ സർക്കാരും സംഘടനാ നേതൃത്വവും തയ്യാറാകണം. ഇതിൽ ഉൾപ്പെടുന്ന കുറ്റവാളികളെ സംരക്ഷിക്കാൻ ചില നേതാക്കൾ ശ്രമിക്കുന്നു എന്നതും നിഷേധിക്കാനാകില്ല. ഈയവസ്ഥ സമൂഹത്തിൽ ഭയം ജനിപ്പിക്കുന്നു. ഇത് കണ്ടില്ല എന്ന് നടിക്കാൻ ഇനിയും സർക്കാർ ശ്രമിക്കരുത്. നമ്മുടെ സ്‌കൂൾ കുട്ടികളെയാണ് ഈ സംഘങ്ങൾ ഇപ്പോൾ ലക്ഷ്യമാക്കുന്നത്.
ഇന്നത്തെ പത്രത്തിലെ രണ്ടു വാർത്തകൾ:
1. അഴിയൂരിൽ എട്ടാംക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിക്ക് മയക്കു മരുന്ന് നൽകുകയും അവളെ മയക്കുമരുന്നു വിതരണസഹായിയാക്കുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതിപ്പെട്ടു. പോലീസ് ലഹരി വിതരണത്തെ കുറിച്ച് അന്വേഷിച്ചില്ല. അതിനു കാരണം ലഹരി മാഫിയയ്‌ക്ക് ഡി വൈ എഫ് ഐ നേതാക്കളുമായുള്ള ബന്ധമാണ് എന്നും ആ കുട്ടിയുടെ അമ്മ ആരോപിക്കുന്നു.
2. മലയൻകീഴിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്. ഡി വൈ എഫ് ഐ നേതാവ് ജിനേഷ് അടക്കമുള്ളവരാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ജിനേഷ് അവിടത്തെ ലഹരി വിരുദ്ധ പ്രവർത്തകനുമാണ്. എന്നാൽ ഈ വിപ്ലവകാരി ലഹരി മാഫിയയുടെ ഏജന്റാണ് എന്നും ആരോപണമുണ്ട്.
ഈ രണ്ടു സംഭവങ്ങൾ മാത്രം അടിസ്ഥാനമാക്കി ഒരു സംഘടനയ്‌ക്ക് എതിരെ ആരോപണം ഉന്നയിക്കുന്നത് ശരിയാണോ എന്ന ചോദ്യം പ്രസക്തം. പക്ഷെ, കഴിഞ്ഞ കുറെ നാളുകളായി വരുന്ന പത്രവാർത്തകളിൽ ഈ സംഘടനയിൽപ്പെട്ടവരുടെ ലഹരി മാഫിയ – പോക്സോ കേസ് ബന്ധം തെളിഞ്ഞു വരുന്നു എന്നതാണ് ആശങ്ക ഉണ്ടാക്കുന്നത്. ഒരു വലിയ യുവജന പ്രസ്ഥാനത്തിൽ ഇത്തരം ചില പുഴുക്കുത്തുകൾ വരുന്നത് സ്വാഭാവികമല്ലേ എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. എന്നാൽ, ഈ പുഴുക്കുത്തുകൾക്കു സംഘടനാ തലത്തിലും സർക്കാർ തലത്തിലും സ്വാധീനമുണ്ടാകുന്നു എന്നതാണ് ആശങ്കക്ക് കാരണം. അവരെ സംരക്ഷിക്കാൻ നേതാക്കളിൽ ചിലർ ശ്രമിക്കുന്നു എന്നതും നിഷേധിക്കാനാകില്ല. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)

 

Tags: dyfiradhakrishnan
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies