ജക്കാർത്ത: ഇന്തോനേഷ്യയിൽ നടന്ന പോലീസ് സ്‌റ്റേഷൻ ഭീകരാക്രമണത്തിൽ രണ്ട് മരണം. പടിഞ്ഞാറൻ ജാവയിലെ പോലീസ് സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തിൽ ചാവേറിനെ കൂടാതെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായാണ് വിവരം.
കൈയ്യിൽ കത്തിയുമായി ഒരാൾ പോലീസ് സ്‌റ്റേഷന് അകത്തേക്ക് പ്രവേശിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. രാവിലെ 8.20ഓടെ അജ്ഞാതനായ അക്രമി കത്തിയുമായി കയറി വരികയും തൊട്ടുപിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു.
മുസ്ലീം ഭൂരിപ്കഷ രാജ്യമായ ഇന്തോനേഷ്യയിൽ ഇസ്ലാമിക മതതീവ്രവാദികൾ പലപ്പോഴായി ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. പോലീസ് സ്‌റ്റേഷനുകൾ, പള്ളികൾ, വിദേശികൾ എത്തുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇസ്ലാമിക് സ്റ്റേറ്റിൽ ആകൃഷ്ടരായി ഭീകരപ്രവർത്തനം നടത്തുന്ന ജമാ അൻഷറൂത്ത് ദൗലാ എന്ന സംഘടന പലതവണ രാജ്യത്ത് ചാവേർ സ്‌ഫോടനങ്ങൾ നടത്തിയിരുന്നു. ശേഷം തീവ്രവാദ വിരുദ്ധ നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി. ഭീകരരെ കീഴ്‌പ്പെടുത്താനും ഭീകരപ്രവർത്തനങ്ങൾക്ക് തടയിടാനുമുള്ള ശ്രമങ്ങൾ രാജ്യത്ത് തുടരുകയാണ്.
Comments