തൃശ്ശൂർ: മാളയിൽ ഭാര്യയെ ശല്യം ചെയ്ത യുവാവിനെ ഭർത്താവ് കുത്തിക്കൊന്നു. മുരിങ്ങൂർ സ്വദേശിയായ താമരശ്ശേരി വീട്ടിൽ മിഥുൻ (27) ആണ് മരിച്ചത്. കാക്കുളിശ്ശേരി സ്വദേശിയായ ബിനോയ് പറേക്കാടൻ ആണ് മിഥുനെ സ്‌ക്രൂഡ്രൈവർ കൊണ്ട് കൊണ്ട് കുത്തിയത്.
മാള വലിയപറമ്പ് ജംഗ്ഷനിൽ വൈകീട്ടോടെയായിരുന്നു സംഭവം. ബിനോയുടെ ഭാര്യയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് മിഥുനെതിരെ കൊരട്ടി പോലീസ് സ്‌റ്റേഷനിൽ കേസ് ഉണ്ടായിരുന്നു. തുടർന്ന് ഇരു കൂട്ടരെയും വിളിച്ചു വരുത്തി പ്രശ്‌നം പരിഹരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം.
സ്‌ക്രൂഡ്രൈവർ ഉപയോഗിച്ചാണ് മിഥുനെ ബിനോയ് കുത്തിയത്. കഴുത്തിലും നെഞ്ചിലുമാണ് കുത്തിയത് . ഗുരുതരമായി പരിക്കേറ്റ മിഥുനെ ഉടനെ മാളയിലെ സ്വകാര്യ ആശുപത്രിയിലും, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ആക്രമണത്തിൽ മിഥുന്റെ കരളിന് സാരമായി പരിക്കേറ്റിരുന്നു.
Comments