ലഖ്നൗ: സർക്കാർ സ്കൂളിലെ അസംബ്ലിയിൽ വിദ്യാർത്ഥികളെ കൊണ്ട് മദ്രസ പ്രാർത്ഥന ചൊല്ലിച്ച പ്രിൻസിപ്പലിന് സസ്പെൻഷൻ. ഉത്തർ പ്രദേശിലെ ബറേലി ജില്ലയിലെ ഫരീദ്പൂർ സർക്കാർ ഹയർ പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ നഹീദ് സിദ്ദിഖിക്കെതിരെയാണ് നടപടി. ഇയാൾക്കെതിരെ വിശ്വ ഹിന്ദു പരിഷത്ത് നൽകിയ പരാതിയിൽ കേസെടുക്കാനും തീരുമാനമായി.
‘മേരെ അള്ളാ.. മേരേ അള്ളാ..‘ എന്ന ഗാനമായിരുന്നു സ്കൂൾ അസംബ്ലിയിൽ പ്രാർത്ഥനാ ഗീതമായി ഉപയോഗിച്ചിരുന്നത്. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. മതവികാരം വ്രണപ്പെടുത്തിയത് ഉൾപ്പെടെയുള്ള കേസുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളതായി പോലീസ് അറിയിച്ചു.
സ്കൂളിൽ ദീർഘനാളായി അദ്ധ്യാപകൻ ബദറുദ്ദീന്റെ നേതൃത്വത്തിൽ കുട്ടികളെ കൊണ്ട് മദ്രസ പ്രാർത്ഥന ചൊല്ലിച്ചിരുന്നു. ഇതിൽ ചില കുട്ടികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇവരെ അദ്ധ്യാപകർ ഭീഷണിപ്പെടുത്തി സംഭവം ഒളിപ്പിച്ച് വെക്കുകയായിരുന്നു. അന്വേഷണത്തെ തുടർന്ന് പ്രിൻസിപ്പൽ നഹീദ് സിദ്ദിഖിക്കൊപ്പം അദ്ധ്യാപകൻ ബദറുദ്ദീനെയും സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Comments