ശ്രീനഗർ: അഞ്ച് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിരോധിത ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ പ്രവർത്തകരാണ് അറസ്റ്റിലായവർ. കുപ്വാര ജില്ലയിലെ ക്രാൽപ്പാറ പ്രദേശത്ത് നിന്നാണ് ഭീകരർ അറസ്റ്റിലായത്. കുപ്വാര ജില്ലാ പോലീസിൽ നിന്നും സൈന്യത്തിൽ നിന്നും വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.
പ്രദേശത്ത് വ്യാപകമായി ജനങ്ങൾക്ക് ആയുധങ്ങളും വെടിക്കോപ്പുകളും ഭീകരർ ലഭ്യമാക്കിയിരുന്നു. ഈ വിവരത്ത തുടർന്ന് നടത്തിയ പരിശോധനയിൽ ഭീകരൻ മുഹമ്മദ് മാലിക്കിന്റെ മകൻ അബ് റൂഫ് മാലിക്, അൽത്താഫ് അഹമ്മദ് പേയർ, റിയാസ് അഹമ്മദ് ലോൺ എന്നിവരെ പിടികൂടിയിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൂടുതൽ പേരെ അറസ്റ്റ് ചെയ്തത്. ഭീകരരുടെ രണ്ട് ഒളിത്താവളങ്ങളും ഇവർ വെളിപ്പെടുത്തി.
എകെ റൈഫിളുകൾ, മാഗസിനുകൾ, വെടിമരുന്ന്, പിസ്റ്റൾ, ഹാൻഡ് ഗ്രനേഡുകൾ, ഐഇഡി, ഡിറ്റണേറ്ററുകൾ, വയർ ബണ്ടിലുകൾ, വാട്ടർ ടാങ്ക് എന്നിവ കുപ്വാര ആസ്ഥാനമായുള്ള ഒളിത്താവളത്തിൽ നിന്ന് കണ്ടെത്തി. താവളങ്ങൾ നിർമ്മിക്കുന്നതിനും ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങുന്നതിനുമായി മൂവർക്കും ആറ് ലക്ഷം രൂപ ലഭിച്ചിരുന്നു. ഇതിൽ 64,000 രൂപയും അന്വേഷണ സംഘം കണ്ടെടുത്തു.
ഭീകരരെ കൈമാറുന്ന ഏജന്റിനെ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാക് അധീന കശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജന്റ് ഫയാസ് ഗീലാനിയെയാണ് കസ്റ്റഡിയിലെടുത്തത്. ഭീകരവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും യുവാക്കൾക്ക് ആവശ്യമായ പരിശീലനം നൽകി ഭീകര സംഘടനകളിൽ ചേർക്കുന്നതും ഇയാളാണെന്ന് അറസ്റ്റിലായ ഭീകരർ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുക്കാനൊരുങ്ങുന്നത്.
Comments