യുഎഇ: അനുവാദമില്ലാതെ പ്രസവ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ഡോക്ടർക്കെതിരെ പരാതിയുമായി യുവതി. ഇൻസ്റ്റഗ്രാമിൽ അനുവാദമില്ലാതെ പ്രസവ വീഡിയോ പോസ്റ്റ് ചെയ്തതിന് 50,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുഎഇ സ്വദേശിനിയായ യുവതി കേസ് ഫയൽ ചെയ്തത്.
ആശുപത്രിക്കെതിരെയും വീഡിയോ പകർത്തിയ ഡോക്ടർക്കെതിരെയുമാണ് യുവതി പരാതി നൽകിയത്. പ്രസവം നടക്കുന്നതിനിടെ അനുവാദം പോലും ചോദിക്കാതെ വീഡിയോ പകർത്തിയെന്നും ഇതിനെ തുടർന്ന് നേരിടേണ്ടി വന്ന ധാർമികവും ഭാതികവുമായ പ്രശ്‌നത്തിന് നഷ്ടപരിഹാരം വേണമെന്നുമായിരുന്നു യുവതി കോടതിയിൽ ആവശ്യപ്പെട്ടത്.
പരാതി പരിഗണിച്ച അൽ ഐൻ ഫസ്റ്റ് കോടതി, കേസ് തള്ളി. ഡോക്ടറുടെയും ആശുപത്രിയുടെയും പിഴവ് വ്യക്തമാക്കുന്ന രേഖകൾ തെളിവായി നൽകാൻ യുവതിക്ക് സാധിച്ചില്ലെന്ന് കാണിച്ചാണ് കോടതി കേസ് തള്ളിയത്. കോടതിയിൽ സമർപ്പിച്ച ചിത്രങ്ങളിൽ കാണുന്നത് പരാതിക്കാരി തന്നെയാണോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് നടത്താൻ ആരോപണവിധേയന് ചെലവായ തുക പരാതിക്കാരി നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
Comments