കളിക്കളത്തിലെ ചക്രവർത്തി; യുദ്ധം തന്നെ നിർത്തിവെപ്പിച്ച മാന്ത്രികൻ; മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങൾ സ്വന്തമാക്കിയ ഇതിഹാസം; ഒരൊറ്റ പേര് പെലെ
Sunday, June 4 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Football

കളിക്കളത്തിലെ ചക്രവർത്തി; യുദ്ധം തന്നെ നിർത്തിവെപ്പിച്ച മാന്ത്രികൻ; മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങൾ സ്വന്തമാക്കിയ ഇതിഹാസം; ഒരൊറ്റ പേര് പെലെ

Janam Web Desk by Janam Web Desk
Dec 30, 2022, 08:28 am IST
A A

ബ്രസീലിലെ മൂന്ന് ഹൃദയം എന്നർത്ഥം വരുന്ന ട്രെസ് കോറക്കോസിലെ പ്രൊഫഷണൽ ഫുട്‌ബോളറായിരുന്ന ജോവോ റാമോസ് ഡോ നാസിമെൻ്‌റോ ഡൊണീഞ്ഞ്യോവിനും ഭാര്യ സെലെസ്‌റ്റേ അരാന്റസിനും 1940 ഒക്ടോബർ 23 ന് ഒരു കുഞ്ഞുപിറന്നു. പേര് എഡ്‌സൺ അറാന്റെസ് ദൊ നാസിമെന്റോ. നാട്ടിലെ പേര് കേട്ട ഫുട്‌ബോൾ കളിക്കാരനായിരുന്ന എഡ്‌സണിന്റെ അച്ഛന് അങ്ങനെയിരിക്കെ പരിക്ക് പറ്റി. ഇനിയൊരിക്കലും ഫുട്‌ബോൾ കളിക്കാനാകാത്ത വിധത്തിലുള്ള ഗുരുതരമായ പരിക്ക്. അല്ലലില്ലാതെ ജീവിച്ചിരുന്ന ആ കുടുംബത്തിലേക്ക് പൊടുന്നനെ ദാരിദ്ര്യത്തിന്റെ വിളിയെത്തി. വീട്ടിലെ കഷ്ടപാടുകൾ കുഞ്ഞിലേ സ്വയം മനസിലാക്കിയ എഡ്‌സൺ വിശപ്പകറ്റാൻ നിലക്കടല വിൽപ്പന ആരംഭിച്ചു. ഇടതു കൈയ്യിൽ പന്തും വലതുകയ്യിൽ നിലക്കടലയുമായി നഗ്നപാദനായി എഡ്‌സൺ വിമാനത്താവളത്തിന്റെ പരിസരത്ത് കടലവിൽപ്പന ആരംഭിച്ചു.

അങ്ങനെ ആകാശത്തെ കീറിമുറിച്ച് പായുന്ന വിമാനം ദിവസേന കണ്ട് വിമാനം പറത്താനുള്ള ആഗ്രഹം അവനിൽ പതിയെ മുളപൊട്ടി. വലുതാകുമ്പോൾ പൈലറ്റാവണം. ലോകം മുഴുവൻ ചുറ്റണം, കുഞ്ഞു എഡ്‌സൺ മനസിലുറപ്പിച്ചു. എന്നാൽ ആ വർഷം നടന്ന ഒരു ഗ്ലൈഡറിന്റെ അപകടം ആ കുഞ്ഞുമനസിൽ ഭീതിയുണർത്തി. പരിക്കേറ്റ് ചോരയൊലിപ്പിച്ച് കിടക്കുന്ന വൈമാനികരെ കണ്ടതോടെ പൈലറ്റാവുകയെന്ന സ്വപ്‌നം അവൻ ഉപേക്ഷിച്ചു.

കടലവിറ്റും ഷൂ പോളിഷ് ചെയ്തും അവൻ വിശപ്പകറ്റി. അപ്പോഴും ജീവിതം എങ്ങുമെത്തില്ലേ എന്ന് അവൻ ഭയപ്പെട്ടു. എന്നാൽ വളരെ പെട്ടെന്ന് തന്നെ ദു:ഖങ്ങൾ മറക്കുന്ന, വിശപ്പ് അറിയാതെയാകുന്ന ഫുട്‌ബോളെന്ന മാന്ത്രിക ലോകത്തേക്ക് എഡ്‌സൺ പ്രവേശിച്ചു. ഏഴാം വയസ് മുതൽ മാന്ത്രിക കാലിനാൽ അവൻ കാണികളുടെ ഹൃദയം കവർന്നു. കാൽപന്തിൽ ഇന്ദ്രജാലം തീർത്ത ആ ഏഴുവയസുകാരൻ എഡ്‌സണെ പിന്നീട് ലോകം സ്‌നേഹത്തോടെ,ആദരവോടെ പെലെയെന്ന് വിളിച്ചു. ഹവായി ദ്വീപിലെ അഗ്നിപർവ്വതങ്ങളുടെ ദേവതയുടെ പേരായ പെലെയെന്നത് ശരവേഗത്തിൽ ഫുട്‌ബോൾ മന്ത്രമായി മാറി.

ഫോണോ, സമൂഹമാദ്ധ്യമങ്ങളോ, ഫാൻസ് ക്ലബോ ഇല്ലാതിരുന്ന ആ കാലത്ത് മുതൽ ഇന്ന് വരെ പെല സ്വന്തമാക്കിയത് കോടിക്കണക്കിന് ഫുട്‌ബോൾ ആരാധകരുടെ ഹൃദയമാണ്. 1.73 മീറ്ററുകാരന്റെ ‘പെലെ ടെച്ച്’ കാണാൻ അങ്ങനെ ലോകം ഉറങ്ങാതെ കാത്തിരുന്നു. പതിനൊന്നാം വയസിൽ ബൗറു മേയർ സ്‌പോൺസർ ചെയ്ത ബോയ്‌സ് ടൂർണമെന്റിലാണ് പെലെ അരങ്ങേറ്റം കുറിച്ചത്. അച്ഛന്റെ അടുത്ത കൂട്ടുകാരനായിരുന്ന ബ്രസീൽ ലോകകപ്പ് ടീമംഗം വാർഡൻ ഡി ബ്രിട്ടോയാണ് പെലെയിലെ മാന്ത്രികനെ ആദ്യമായി തിരിച്ചറിഞ്ഞത്. കളിക്കളത്തിൽ ഗോളടി യന്ത്രമായി മാറിയ പെലെ പതിനഞ്ചാം വയസിൽ ബ്രസീലിലെ സാന്റോസ് ക്ലബിലേക്ക് ചേക്കേറി.

1956 ൽ സാന്റോസിന് വേണ്ടി പെലെ കളത്തിലിറങ്ങി. കീറിപൊളിഞ്ഞ പഴയ ഷൂസും ട്രൗസറും ബനിയനും മാത്രം അണിഞ്ഞ് കളിക്കളത്തിൽ വിസ്മയം തീർത്തിരുന്ന പെല ആദ്യമായി അങ്ങനെ ഫുൾപാന്റും ഷർട്ടും ഷൂസും ധരിച്ചു. ആദ്യം ജൂനിയറായും പിന്നീട് അമച്വർ ടീമിലും അധികം വൈകാതെ ഫുൾ ടീമിലും അദ്ദേഹം ഇടം നേടി. പതിനാറാം വയസിൽ പ്രഫഷനൽ ടീമിലെ സ്ഥിരാംഗമായി മാറി. പതിനേഴാം വയസിലാണ് ദേശീയ ടീമിലെ പത്താം ജഴ്‌സി പെലെയ്‌ക്ക് സ്വന്തമാകുന്നത്.

1958 ൽ ആദ്യ ലോകകപ്പ്. സെമിഫൈനലിൽ ഹാട്രിക്കും ഫൈനലിൽ ഇരട്ട ഗോളും ഉൾപ്പെടെ നാല് മത്സരങ്ങളിൽ നിന്നായി 6 ഗോൾ നേടി കാണികളെ പെലെ അമ്പരപ്പിച്ചു. ആ ഇന്ദ്രജാലം കാണാൻ കാണികൾ തടിച്ചുകൂടി. ശവപ്പെട്ടിക്കുള്ളിൽ നിന്നുപോലും ഗോളടിക്കാൻ കഴിയുമെന്ന വിശേഷണം പെലെയ്‌ക്ക് ലഭിച്ചു. തൊട്ടെടുത്ത വർഷം മുതൽ വിശ്രമം പോലുമില്ലാതെ അദ്ദേഹം കളിക്കളത്തിൽ പോരാടാൻ തുടങ്ങി. 1959ൽ മാത്രം 103 മത്സരങ്ങളിലാണ് പെലെ ഇറങ്ങിയത്. ശരാശരിക്കണക്കിൽ ഓരോ 3 ദിവസവും ഒരു കളി വീതം. കരിയറിലാകെ 1363 കളികളിൽ പെലെ 1279 ഗോൾ നേടിയെന്നാണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ കണക്ക്. ബ്രസീലിനായി ഏറ്റവും അധികം ഗോൾ നേടിയതിന്റെ റെക്കോർഡും പെലെയ്‌ക്കാണ്. 92 കളികളിൽ നിന്ന് 77 ഗോളാണ് അദ്ദേഹം നേടിയത്. 20 വർഷത്തെ കരിയറിൽ നിന്ന് മറ്റാർക്കും അവകാശപ്പെടാനില്ലാത്ത അസൂയാവഹമായ നേട്ടങ്ങൾ. 1958,1962,1970 വർഷങ്ങളിൽ ബ്രസീൽ ജഴ്‌സിയിൽ ലോകകപ്പ് ഉയർത്തി. 1962 ൽ ബ്രസീൽ പെലെയെ’ ദേശീയ സ്വത്തായി പ്രഖ്യാപിച്ചു. ഫിഫാ പ്ലെയർ ഓഫ് ദ് സെഞ്ചുറി, ഫിഫാ ഓർഡർ ഓഫ് മെറിറ്റ്: 2004 ,ഐഒസി അത്‌ലറ്റ് ഓഫ് ദി ഇയർ, സൗത്ത് അമേരിക്കൻ ഫുട്‌ബോളർ: 1973,ഫിഫാ ലോകകപ്പ് മികച്ച കളിക്കാരൻ: 1970 ,ഫിഫാ ലോകകപ്പ് മികച്ച രണ്ടാമത്തെ കളിക്കാരൻ: 1958, എന്നീ നേട്ടങ്ങളും പെലെയ്‌ക്ക് സ്വന്തം.

ഫുട്‌ബോളിലെ നേട്ടങ്ങൾ മാത്രമല്ല പെലെയ്‌ക്ക് സ്വന്തമായിട്ടുള്ളത്. 1967 ൽ ഒരു യുദ്ധം തന്നെ നിർത്തിവെപ്പിച്ച മാന്ത്രികനാണ് പെലെ. തന്റെ മാതൃക്ലബായ സാന്റോസിന്റെ ലോകപര്യടനത്തിന്റെ ഭാഗമായി നൈജീരിയ സന്ദർശിക്കുകയായിരുന്നു പെലെ. ആഭ്യന്തരയുദ്ധം കാരണം ജീവച്ഛവമായ കുറേ മനുഷ്യരേയും പട്ടിണി പാവങ്ങളെയും അദ്ദേഹം കണ്ടു. യുദ്ധം മൂലം 20 ലക്ഷം പേർക്ക് ജീവനും 45 ലക്ഷത്തോളം പേർക്ക് കിടപ്പാടവും നഷ്ടപ്പെട്ടെന്ന് അദ്ദേഹം മനസിലാക്കി. കൊടും പട്ടിണിയിലായ ആ നൈജീരിയയുമായിട്ടായിരുന്നു അന്ന് പ്രദർശന മത്സരം.

പ്രദർശനമത്സരത്തിനായി ലോകം വാഴ്‌ത്തുന്ന ഫുട്‌ബോൾ ഇതിഹാസം പെലെ ജനുവരി 26 ന് ഏത് വിധേനയും പറന്നിറങ്ങണമെന്ന് നൈജീരിയൻ ഭരണകൂടം തീരുമാനിച്ചു. പെലെയിറങ്ങണമെങ്കിൽ വെടി നിർത്തൽ അവസാനിപ്പിക്കണം. തുടർന്ന് 48 മണിക്കൂറിലേക്ക് വെടിനിർത്താൻ സർക്കാരും എതിർ കക്ഷികളും തീരുമാനിച്ചു. 2 വർഷം കിണഞ്ഞ് പരിശ്രമിച്ചിട്ടും നടക്കാനാവാത്ത ഒന്ന് അന്ന് സംഭവിച്ചു. 25,000 ലധികം കാണികളുടെ സാന്നിധ്യത്തിൽ പെലെ ഇരട്ട ഗോൾ നേടി. യുദ്ധം നിർത്തി വെയ്‌ക്കാൻ വരെ അങ്ങനെ പെലെ കാരണമായി. സാന്റോസിന്റെ മത്സരം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം നൈജീരിയയിൽ യുദ്ധം പൂർണമായും അവസാനിച്ചത് പിന്നീട് ചരിത്രം.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: SpecialPREMIUM
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഇസ്രായേലിൽ പ്രധാനമന്ത്രിയായി അധികാരമേറ്റ് നെതന്യാഹു

Next Post

മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങിയ 15കാരനെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചതായി പരാതി

More News from this section

പൊതു പരിപാടിക്കിടെ മൈക്ക് തകരാറിലായി; പ്രകോപിതനായി കളക്ടർക്ക് നേരെ മൈക്ക് വലിച്ചെറിഞ്ഞ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ട് : വീഡിയോ കാണാം

പൊതു പരിപാടിക്കിടെ മൈക്ക് തകരാറിലായി; പ്രകോപിതനായി കളക്ടർക്ക് നേരെ മൈക്ക് വലിച്ചെറിഞ്ഞ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ട് : വീഡിയോ കാണാം

ഒഡീഷ ട്രെയിൻ അപകടം; രക്ഷാദൗത്യം പൂർത്തിയായി; ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം തുടങ്ങിയതായി റെയിൽവേ

ഒഡിഷ ട്രെയിന്‍ ദുരന്തം; പ്രാഥമിക നി​ഗമനം പുറത്ത് വിട്ട് റെയിൽവേ

ലോക ബാങ്കിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ;  അജയ് ബംഗ ചുമതലയേറ്റു

ലോക ബാങ്കിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ; അജയ് ബംഗ ചുമതലയേറ്റു

മഹാകുംഭ മേളയുടെ ഭാഗമായി പ്രയാഗ് രാജിലെ ക്ഷേത്രങ്ങൾ നവീകരിക്കാനൊരുങ്ങി യുപി സർക്കാർ

മഹാകുംഭ മേളയുടെ ഭാഗമായി പ്രയാഗ് രാജിലെ ക്ഷേത്രങ്ങൾ നവീകരിക്കാനൊരുങ്ങി യുപി സർക്കാർ

ശ്രീഹരിക്കോട്ടയിലെത്തി ചന്ദ്രയാൻ 3; വിക്ഷേപണം ജൂലൈയിലെന്ന് ഐഎസ്ആർഒ

ശ്രീഹരിക്കോട്ടയിലെത്തി ചന്ദ്രയാൻ 3; വിക്ഷേപണം ജൂലൈയിലെന്ന് ഐഎസ്ആർഒ

ഒഡീഷ ട്രെയിൻ അപകടം; രക്ഷാദൗത്യം പൂർത്തിയായി; ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം തുടങ്ങിയതായി റെയിൽവേ

ഒഡീഷ ട്രെയിൻ അപകടം; ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർ പ്രത്യേക സർവീസ് ട്രെയിനിൽ ചെന്നൈയിലെത്തി; യാത്രക്കാരുടെ സംഘത്തിൽ മലയാളികളും

Load More

Latest News

മേജർ സിനിമയുടെ ഒന്നാം വർഷം; മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കുടുബത്തെ സന്ദർശിച്ച് അദിവി ശേഷ്

മേജർ സിനിമയുടെ ഒന്നാം വർഷം; മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കുടുബത്തെ സന്ദർശിച്ച് അദിവി ശേഷ്

മന്ത്രി കെ രാധാകൃഷ്ണന്റെ വസതിയും നവീകരിക്കുന്നു; 49.8 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്

മന്ത്രി കെ രാധാകൃഷ്ണന്റെ വസതിയും നവീകരിക്കുന്നു; 49.8 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്

ഡോക്ടർ വന്ദന ദാസിന്‍റെ കൊലപാതകം; അദ്ധ്യാപകനായ പ്രതി സന്ദീപിനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

ഡോക്ടർ വന്ദന കൊലപാതകം; സംഭവ സമയം പ്രതി ലഹരി വസ്തുക്കൾ ഉപയോ​ഗിച്ചിട്ടില്ല, കാര്യമായ മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ്

മദ്യം വാങ്ങുന്നതിന് 5,000 രൂപ നൽകിയില്ല; ആറംഗ സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

മദ്യം വാങ്ങുന്നതിന് 5,000 രൂപ നൽകിയില്ല; ആറംഗ സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

കൊല്ലത്ത് ഇന്ധനവുമായെത്തിയ ടാങ്കർ ലോറി മറിഞ്ഞു; എട്ടര മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഇന്ധനം മാറ്റി; ഒഴിവായത് വൻ ദുരന്തം

കൊല്ലത്ത് ഇന്ധനവുമായെത്തിയ ടാങ്കർ ലോറി മറിഞ്ഞു; എട്ടര മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഇന്ധനം മാറ്റി; ഒഴിവായത് വൻ ദുരന്തം

ജപ്പാൻ യാത്ര ബാക്കിയാക്കി വിജയൻ യാത്രയായി; മകൾക്കും കുടുബത്തിനുമൊപ്പം സ്വപ്‌നയാത്ര നടത്തി മോഹന

ജപ്പാൻ യാത്ര ബാക്കിയാക്കി വിജയൻ യാത്രയായി; മകൾക്കും കുടുബത്തിനുമൊപ്പം സ്വപ്‌നയാത്ര നടത്തി മോഹന

അദ്ധ്യാപക ജീവിതം സ്വപ്നം കണ്ടവരെ ചൂഷണം ചെയ്തു; ഇല്ലാത്ത ഒഴിവുകൾ കാണിച്ച് ഉദ്യോഗാർത്ഥികളിൽ നിന്നും തട്ടിയെടുത്തത് രണ്ടരക്കോടി

അദ്ധ്യാപക ജീവിതം സ്വപ്നം കണ്ടവരെ ചൂഷണം ചെയ്തു; ഇല്ലാത്ത ഒഴിവുകൾ കാണിച്ച് ഉദ്യോഗാർത്ഥികളിൽ നിന്നും തട്ടിയെടുത്തത് രണ്ടരക്കോടി

നാളെ മുതൽ എഐ ക്യാമറകൾ സജീവം; പിഴിയാനുറച്ച് സർക്കാർ

നാളെ മുതൽ എഐ ക്യാമറകൾ സജീവം; പിഴിയാനുറച്ച് സർക്കാർ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies