തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് പരാമർശം നടത്തിയതിന് മന്ത്രി സ്ഥാനത്ത് നിന്നും രാജിവച്ച് ഒഴിയേണ്ടി വന്ന സജി ചെറിയാൻ വീണ്ടും മന്ത്രിയാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇത് മൂന്നരക്കോടി മലയാളികൾക്കുളള പുതുവർഷ സമ്മാനമാണെന്നാണ് അഡ്വക്കേറ്റ് എ. ജയശങ്കറിന്റെ പരിഹാസം.
”മൂന്നരക്കോടി മലയാളികൾക്കുളള പുതുവർഷ സമ്മാനം.
ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം..
ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷകനായി സഖാവ് സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്. വകുപ്പ് സാംസ്‌കാരികവും ഫിഷറീസും തന്നെ.” ഇതായിരുന്നു രാഷ്‌ട്രീയ നിരീക്ഷകനായ ജയശങ്കറിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.
അതേസമയം അടുത്ത ബുധനാഴ്ച സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ആയിരുന്നു സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ തീരുമാനിച്ചത്. 2022 ജൂലൈയിലായിരുന്നു സജി ചെറിയാൻ രാജിവച്ചത്. മന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ ഭരണഘടനാവിരുദ്ധ പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നായിരുന്നു രാജി.
Comments