മുംബൈ – വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയെന്ന് ആരോപിച്ച് അഡ്മിന്റെ നാവ് മുറിച്ചെടുത്തു. മഹാരാഷ്ട്രയിലെ ഫുർസുംഗിയിലാണ് സംഭവം നടന്നത്. ആക്രമണത്തിന് ഇരയായ യുവാവിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഹൗസിംഗ് സൊസൈറ്റിയിലെ അംഗങ്ങളെ ചേർത്ത് ഇവർ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. എന്നാൽ മോശം മെസേജുകൾ അയച്ചതിനെ തുടർന്ന് പ്രതികളിൽ ഒരാളെ ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
തന്നെ ഒഴിവാക്കിയതിന്റെ കാരണം അന്വേഷിച്ച് പ്രതി ഇയാൾക്ക് മെസേജ് അയച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. ഇതോടെ അക്രമികൾ അഡ്മിന്റെ ഓഫീസിലെത്തി ബഹളം വെയ്ക്കുകയായിരുന്നു. ഗ്രൂപ്പ് ക്ലോസ് ചെയ്തെന്ന് ഇയാൾ പറഞ്ഞതോടെ ഇവർ യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്നാണ് നാക്ക് മുറിച്ചെടുത്തത്.
ആക്രമണത്തിന് പിന്നാലെ ഇയാളെ ആശുപത്രിയിലെത്തിച്ച് നാവ് തുന്നിച്ചേർത്തെങ്കിലും പരിക്ക് ഗുരുതരമാണ്.
Comments