ന്യൂഡൽഹി: റെക്കോഡ് തീർത്ഥാടകരെ ഹജ്ജ് തീർത്ഥാടനത്തിന് ഹജ്ജിനായി അയച്ച് കേന്ദ്രസർക്കാർ. 2023-ലെ ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടനത്തിന് ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ കാർ ഒപ്പുവെച്ചു. ഇത് പ്രകാരം ഈ വർഷം 1,75,025 ഇന്ത്യക്കാർക്ക് ഹജ്ജിന് പോകും. ചരിത്രത്തിലെ തന്നെ റെക്കോഡ് തീർത്ഥാടകരാകും ഈ വർഷം ഹജ്ജിന് പോകുന്നത്.
ഇതാദ്യമായാണ് ഇത്രയും വലിയൊരു സംഘം തീർത്ഥാടകർ ഹജ്ജ് നിർവഹിക്കുന്നതെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ശാഹിദ് ആലം പറഞ്ഞു. കൊറോണ പ്രതിസന്ധികൾക്കും നിയന്ത്രണങ്ങൾക്കും ശേഷം നടത്തുന്ന ഹജ്ജ് തീർത്ഥാടനമാണ് ഇത്. തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങളും ക്യാമ്പുകളും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. എല്ലാവർക്കും സംസം തീർത്ഥാജലം ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഹജ്ജ് നയത്തിന് കേന്ദ്ര ന്യൂപക്ഷ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതോടെ ഈ വർഷത്തെ ഹജ്ജ് അപേക്ഷാ നടപടികൾ ആരംഭിക്കാനാകും.
കേരളത്തിൽ നിന്നും പതിനായിരത്തിലധികം പേർക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം 577 പേരാണ് സംസ്ഥാന ഹജ്ജ്് കമ്മിറ്റി മുഖേന തീർത്ഥാടനത്തിന് പോയത്. കഴിഞ്ഞ വർഷം 79,237 ഇന്ത്യൻ തീർത്ഥാടകരാണ് ഹജ്ജ് നിർവഹിക്കാൻ ഇന്ത്യയിൽ നിന്ന് യാത്ര ആയത്. 2020-ൽ ആയിരം സൗദി പൗരന്മാർ മാത്രമായിരുന്നു ഹജ്ജ് നിർവഹിച്ചത്.
Comments