എറണാകുളം: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തൽ. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി ജോസ് കിടങ്ങൂർ 72 ലക്ഷം കൈപ്പറ്റിയതായി ഹൈക്കോടതി വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷം രൂപ വാങ്ങിയതായും ഹൈക്കോടതി വിജിലൻസ് കണ്ടെത്തി. നാല് അഭിഭാഷകരിൽ നിന്നാണ് വിജിലൻസ് മൊഴി രേഖപ്പെടുത്തിയത്.
പീഡന കേസിൽ ജഡ്ജിക്ക് നൽകാനെന്ന പേരിൽ സൈബി നിർമാതാവിൽ നിന്നും 25 ലക്ഷം രൂപയും സൈബി കൈപ്പറ്റിയിരുന്നു. 15 ലക്ഷം ഫീസായും സൈബി വാങ്ങി. 5 ലക്ഷം കുറക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ ജഡ്ജിന് കൂടുതൽ പൈസ കൊടുക്കേണ്ടതുണ്ട് എന്ന് സൈബി പറഞ്ഞതായും നിർമ്മാതാവ് ആരോപിച്ചു.
അഭിഭാഷകനെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാൻ ഹൈക്കോടതി വിജിലൻസ് നിർദ്ദേശം നൽകി. കോടതി അലക്ഷ്യ നടപടി സ്വീകരിക്കാവുന്നതാണെന്നും വിജിലൻസ് പറഞ്ഞു.
Comments