കാബൂൾ: അഫ്ഗാനിസ്ഥാനിലെ അതിശൈത്യം മൂലം 124 പേർ മരിച്ചുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ 14 ദിവസത്തിനിടെ മരിച്ചവരുടെ കണക്കാണിത്. താലിബാൻ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ യഥാർത്ഥ കണക്ക് ഇതിനേക്കാൾ കൂടുതലായിരിക്കുമെന്ന് സന്നദ്ധ സംഘടനകൾ അഭിപ്രായപ്പെട്ടു.
നിലവിൽ അഫ്ഗാനിസ്ഥാനിൽ -10 ഡിഗ്രിയാണ് താപനില. സമീപകാലത്തെ ഏറ്റവും താഴ്ന്ന താപനിലയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതേരീതിയിൽ 14 ദിവസം കൂടി കുറഞ്ഞ താപനില തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
കൂടുതൽ മരണങ്ങളും ഉൾഗ്രാമങ്ങളിലാണ് സംഭവിച്ചിരിക്കുന്നതെന്നാണ് വിവരം. സന്നദ്ധ സംഘടനകളുടെ സാന്നിധ്യവും സഹായവും താലിബാന്റെ ഇടപെടൽ മൂലം കുറഞ്ഞിരുന്നു. ദുരന്തങ്ങളുടെ ആഘാതം വർധിപ്പിക്കാൻ ഇതും കാരണമായെന്നാണ് വിലയിരുത്തൽ.
Comments