ന്യൂഡൽഹി: പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് ആസ്ഥാനം ആക്രമിച്ച ഭീകരനെ പിടികൂടി എൻഐഎ. റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ഉപയോഗിച്ച് പോലീസ് സ്റ്റേഷൻ ആക്രമിച്ച പ്രതി ദീപക് രംഗയെയാണ് പിടികൂടിയത്.
2022 മെയിലായിരുന്നു കേസിനാസ്പദമായ സംഭവം. പഞ്ചാബിലെ മൊഹാലിയിലുള്ള ഇന്റലിജൻസ് ആസ്ഥാനമാണ് ആക്രമിക്കപ്പെട്ടത്.
കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയിലെ പ്രധാനിയായ ലഖ്ബിർ സിംഗ് സന്ധുമായും പാകിസ്താനിലെ ഭീകരനായ ഹർവീന്ദർ സിംഗ് സന്ധുവുമായും ദീപക് രംഗയ്ക്ക് അടുത്ത ബന്ധമുണ്ട്. ഇവരിൽ നിന്ന് ഭീകര പ്രവർത്തനങ്ങൾക്കായി പ്രതി പണം സ്വീകരിച്ചിരുന്നുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കൂടാതെ നിരവധി ഭീകരരുമായും പ്രതി ബന്ധം വച്ചു പുലർത്തുന്നുണ്ടെന്ന് എൻഐഎ വ്യക്തമാക്കി.
റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ആക്രമണം കൂടാതെ നിരവധി കേസുകളിലും പ്രതിയാണിയാൾ. ഭീകരാക്രമണം, കൊലപാതക ശ്രമം എന്നിവയുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾക്ക് ദീപക് രംഗയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments