ബംഗളൂരു: കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് പ്രഥമ പരിഗണന നൽകണമെന്ന് സ്‌കൂളുകളോട് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി കോടിക്കണക്കിന് രൂപ സർക്കാർ ചെലവഴിക്കുന്നുണ്ട്. ആ തുക കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി വിനിയോഗിക്കണമെന്നും ബൊമ്മൈ പറഞ്ഞു.
എന്നാൽ ചില സ്‌കൂളുകളിൽ 30 കോടി രൂപ ചെലവഴിച്ചിട്ടും കുട്ടികൾക്കായി ഒരുക്കേണ്ടിയിരുന്ന സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്ന് ബൊമ്മൈ പ്രതികരിച്ചു. കരാർ സമ്പ്രദായം മൂലം മുൻ സർക്കാരുകൾ നൽകിയ സമ്മാനമാണിതെന്നും ബൊമ്മൈ പറഞ്ഞു.
നേരത്തെ ഗോവിന്ദ് കർജോൾ സാമൂഹ്യക്ഷേമ മന്ത്രിയായിരുന്നപ്പോൾ ഡെസ്‌കുകൾ, ഉറങ്ങാനുള്ള സ്ഥലങ്ങൾ, പുസ്തകങ്ങൾ എന്നിവ നൽകുന്നതിന് പ്രത്യേക ഫണ്ട് നൽകിയിരുന്നു, കഴിഞ്ഞ മൂന്ന് വർഷമായി ഒരുപാട് കാര്യങ്ങൾ മെച്ചപ്പെട്ടുവെന്നും ബൊമ്മൈ ചൂണ്ടിക്കാട്ടി
ശാസ്ത്ര മേള-2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റസിഡൻഷ്യൽ സ്‌കൂൾ അസോസിയേഷൻ ശാസ്ത്ര മേള സംഘടിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടികജാതി/പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസവും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും നൽകുക എന്നതാണ് റസിഡൻഷ്യൽ സ്‌കൂളുകൾ ആരംഭിച്ചതിന്റെ ലക്ഷ്യം. ആയിരത്തിലധികം സ്‌കൂളുകൾ ഈ ശാസ്ത്രമേളയിൽ പങ്കെടുക്കുന്നുണ്ട്.
Comments