ഉത്തർപ്രദേശ്: രാമക്ഷേത്ര നിർമ്മാണത്തിനായി നേപ്പാളിൽ നിന്ന് അയച്ച രണ്ട് സാളഗ്രാമം കല്ലുകൾ ഇന്ന് അയോദ്ധ്യയിലെത്തി. ക്ഷേത്ര ട്രസ്റ്റിന് കൈമാറുന്നതിന് മുന്നോടിയായി ശ്രീരാമന്റെ ജന്മസ്ഥലത്ത് വെച്ച് പുരോഹിതന്മാരും നാട്ടുകാരും സാളഗ്രാമം കല്ലുകളെ ആചാരപൂർവ്വമാണ് സ്വീകരിച്ചത്.
നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രധാന സമുച്ചയത്തിൽ സ്ഥാപിക്കുന്ന രാമന്റെയും ജാനകിയുടെയും വിഗ്രഹങ്ങളുടെ നിർമ്മാണത്തിനായി സാളഗ്രാമം കല്ലുകൾ ഉപയോഗിക്കുമെന്നാണ് വിവരം. മ്യാഗ്ഡി, മുസ്താങ് ജില്ലകളിലൂടെ ഒഴുകുന്ന കാളി ഗണ്ഡകി നദിയുടെ തീരത്ത് മാത്രം കാണപ്പെടുന്ന സാളഗ്രാമം കല്ലുകൾ സീതയുടെ ജന്മസ്ഥലമായ നേപ്പാളിലെ ജനക്പൂരിൽ നിന്ന് ട്രക്കുകളിലായാണ് അയോദ്ധ്യയിലെത്തിച്ചത്.
കഴിഞ്ഞ ദിവസം സാളഗ്രാമം കല്ലുകൾ ഗോരഖ്പൂരിലെ ഭക്തർക്ക് പ്രാർത്ഥനയ്‌ക്കായി തുറന്നു നൽകിയിരുന്നു. നേപ്പാളിൽ കാളി ഗണ്ഡകി എന്ന പേരിലുൽ ഒരു വെള്ളച്ചാട്ടം ഉണ്ട്. ദാമോദർ കുണ്ഡിൽ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. ഗണേശ്വർ ധാം ഗണ്ഡ്കിയിൽ നിന്ന് ഏകദേശം 85 കിലോമീറ്റർ വടക്കാണ് ഇത്. രാമന്റെയും ജാനകിയുടെയും വിഗ്രഹങ്ങളുടെ നിർമ്മാണത്തിനായി ഈ രണ്ട് പാറകളും അവിടെ നിന്നാണ് കൊണ്ടുവന്നത്.
സമുദ്രനിരപ്പിൽ നിന്ന് 6,000 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കോടിക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ടെന്ന് പോലും ആളുകൾ പറയുന്നുണ്ടെന്നും, രണ്ട് പാറകൾക്കും ഏകദേശം 30 ടൺ ഭാരമാണെന്നും ശ്രീ രാം ജന്മഭൂമി ക്ഷേത്ര ജനറൽ സെക്രട്ടറി, ചമ്പത് റായ് പറഞ്ഞു. 18 ടൺ ഭാരമുള്ളതും 16 ടൺ ഭാരമുള്ളതുമായ രണ്ട് വിശുദ്ധ കല്ലുകൾ വിഗ്രഹം നിർമ്മിക്കുന്നതിന് സാങ്കേതികമായും ശാസ്ത്രീയമായും അംഗീകരിച്ചിട്ടുണ്ടെന്ന് നേപ്പാളി ഉദ്യോഗസ്ഥർ അറിയിച്ചു.
മതപരമായ പ്രാധാന്യമുള്ള ബീഹാറിലെ മധുബനിയിലെ പിപ്രൗൺ ഗിർജസ്ഥാനിലൂടെ സഞ്ചരിച്ച സാളഗ്രാമം കല്ലുകളുമായുള്ള വാഹനങ്ങൾ
അയോദ്ധ്യയിൽ എത്തുന്നതിന് മുമ്പ് മുസാഫർപൂർ, ഗോരഖ്പൂർ എന്നീ രണ്ട് സ്ഥലങ്ങളിൽ രാത്രി തങ്ങി. തുടർന്നാണ് അയോദ്ധ്യയിലെത്തിയത്.
Comments