മെൽബൺ: അഞ്ച് ഡോളറിന്റെ നോട്ടിൽ ക്യൂൻ എലിസബത്തിന് പകരം രാജാവ് ചാൾസ് രണ്ടാമന്റെ ചിത്രം ഉൾപ്പടുത്തേണ്ടതില്ലെന്ന തീരുമാനവുമായി ഓസ്‌ട്രേലിയ. പകരം നോട്ടിൽ രാജ്യത്തിന്റെ പൈതൃകത്തെ സൂചിപ്പിക്കുന്ന ചിഹ്നമാകും വരുക. സർക്കാരുമായി ആലോചിച്ച ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ അറിയിച്ചു.
എലിസബത്ത് രാജ്ഞിയുടെ ചിത്രം ഒഴിവാക്കി പുതിയ നോട്ടിന്റെ ഡിസൈൻ തയാറാക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി റിസർവ് ബാങ്ക് അറിയിച്ചു. പുതിയ നോട്ട് പുറത്തിറക്കുന്നത് വരെ പഴയ നോട്ട് വിനിമയത്തിനായി ഉപകരിക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.
1992ലാണ് ഓസ്‌ട്രേലിയ എലിസബത്ത് രാജ്ഞിയുടെ ചിത്രം ഉൾപ്പെടുത്തിയ അഞ്ച് ഡോളറിന്റെ പോളിമർ സീരീസ് നോട്ട് ആദ്യമായി പുറത്തിറക്കിയത്. 2016 ൽ പുറത്തിറക്കിയ രണ്ടാം സീരീസിലെ അഞ്ച് ഡോളറിന്റെ നോട്ടിലും എലിസബത്ത് രാജ്ഞിയുടെ ചിത്രം തന്നെ ഉപയോഗിച്ചു. 2022 ൽ രാജ്ഞി അന്തരിച്ചതോടെ സ്വാഭാവികമായും നോട്ടിലെ ചിത്രത്തിൽ ചാൾസ് രണ്ടാന്റെ ചിത്രം ഉൾപ്പെടുത്തേണ്ടതായിരുന്നു. എന്നാൽ അത്തരമൊരു മാറ്റം ഉണ്ടാകില്ലെന്നാണ് ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് ഇപ്പോൾ അറിയിച്ചിരിക്കുകയാണ്.
ബ്രിട്ടനെ കൂടതെ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ തുടങ്ങി 14 കോമൺവെൽത്ത് പ്രജാരാജ്യങ്ങളുടേയും ഭരണത്തലവൻ ബ്രിട്ടീഷ് ഭരണാധികാരിയായിരിക്കും. അധികാരം നാമത്തിന് മാത്രണെങ്കിലും തങ്ങളുടെ ഭരണാധികാരിയായി പ്രജാരാജ്യങ്ങൾ കണക്കാക്കുന്നത് ബ്രിട്ടീഷ് സിംഹാസനത്തെയാണ്.
Comments