എറണാകുളം: വീണ്ടും കെഎസ്ആർടിസിയ്ക്ക് ഹൈക്കോടതി വിമർശനം. വിരമിച്ച ജീവനക്കാർ മനുഷ്യരാണെന്ന് മറക്കരുതെന്ന് ഹൈകോടതി ഓർമിപ്പിച്ചു. വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിന് രണ്ട് വർഷത്തെ സാവകാശം അനുവദിക്കാനാകില്ലെന്നും ആറ് മാസം വേണമെങ്കിൽ അനുവദിക്കാമെന്ന് വാക്കാൽ ഹൈക്കോടതി പരാമർശിച്ചു.
കുറച്ചെങ്കിലും ആനുകൂല്യങ്ങൾ നൽകിയിട്ട് സാവകാശം തേടാനും കോടതി കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടു. മാസാമാസം കൃത്യമായി ഒരു തുക പെൻഷന് വേണ്ടി മാറ്റിവെക്കാതെ വേറെ നിവൃത്തിയില്ലെന്നും കോടതി വ്യക്തമാക്കി. അനുകൂല വിതരണത്തിന് സീനിയോറിറ്റി പ്രകാരമുള്ള വിശദമായ പ്രപ്പോസൽ സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
പെൻഷൻ ആനുകൂല്യം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ബുദ്ധിമുട്ടറിയിച്ചിരുന്നു. രണ്ട് വർഷത്തെ സാവകാശമാണ് സർക്കാർ തേടിയത്. ഈ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം.
Comments