ന്യൂഡൽഹി : ഡൽഹിയിലെ ലീല ഹോട്ടൽ തട്ടിപ്പ് കേസിലെ പ്രതി മുഹമ്മദ് ഷെരീഫിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജി ദേവേന്ദർ കുമാർ ജംഗലയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.
ഹോട്ടൽ ബില്ലടയ്ക്കാതെ മുങ്ങിയതിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തതെന്നും പ്രതി അടയ്ക്കേണ്ട കുടിശ്ശികയുടെ പകുതിയോളം നേരത്തെ തന്നെ അടച്ചതായും കോടതി ചൂണ്ടികാട്ടി. 2023 ജനുവരി 19 മുതൽ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കൂടാതെ മറ്റ് അന്വേഷണങ്ങൾക്കൊന്നും അദ്ദേഹത്തെ ആവശ്യമില്ലെന്നും അതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.
ഹോട്ടൽ ലീല പാലസിൽ 24 ലക്ഷത്തോളം രൂപയുടെ ബില്ലടയ്ക്കാതെ മുങ്ങിയ ഷെരീഫിനെ ദിവസങ്ങളോളമെടുത്ത് തന്ത്രപൂർവ്വമാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുഎഇ രാജകുടുംബത്തിന്റെ ഉദ്യോഗസ്ഥനാണെന്ന വ്യജേനയാണ് ഇയാൾ ലീല പാലസിൽ മുറിയെടുത്തത്.ഹോട്ടലിലെ വിലപ്പിടിപ്പുള്ള വസ്തുക്കളുമായാണ് പ്രതി മുങ്ങിയതെന്ന് ഹോട്ടൽ ജീവനക്കാർ ആരോപിക്കുന്നു. ലീല പാലസിന്റെ ജനറൽ മാനേജരുടെ പരാതിയെ തുടർന്ന് ഐപിസി 419,420,380 വകുപ്പുകൾ പ്രകാരം ഷെരീഫിനെതിരെ സരോജിനി നഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.
Comments