ഹൈദരബാദ്: കേന്ദ്ര ബജറ്റിൽ തെലങ്കാനയിലെ റെയിൽവേ വികസനത്തിനായി 4418 കോടി അനുവദിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയിൽ വികസനത്തിനും സംസ്ഥാനത്തെ വിവിധ വികസന പരിപാടികൾക്കുമായി ഈ തുക വിനിയോഗിക്കുമെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു.സംസ്ഥാനത്തെ റെയിൽവേ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം, വന്ദേ ഭാരത്, വന്ദേ മെട്രോ എന്നിവയുടെ പുതിയ റൂട്ടുകൾ തുടങ്ങിയ പദ്ധതികൾ വേഗത്തിലാക്കാൻ ഈ ഫണ്ട് സഹായിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസനത്തിനായി 2009-2014 വർഷത്തിൽ മോദി സർക്കാർ 886 കോടി രൂപയാണ് തെലങ്കാനയുടെ വികസനത്തിനായി മാറ്റിവെച്ചത്. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി 4418 കോടി രൂപയാണ് സംസ്ഥാനത്തെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.
സെക്കന്തരാബാദ് ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് 715 കോടിയും കാസിപേട്ടിലെ വാഗൺ നിർമാണ വർക്ക്‌ഷോപ്പിന് 512 കോടിയും അനുവദിച്ചതായും മന്ത്രി വൈഷ്ണവ് പറഞ്ഞു. കൂടാതെ 39 സ്റ്റേഷനുകളെ അമൃത് ഭാരത് പദ്ധതിയുടെ കീഴിൽ കൂട്ടിച്ചേർക്കും. ഒരു സ്റ്റേഷൻ ഒരു ഉത്പന്നം പദ്ധതിയുടെ ഭാഗമായി ഒരു റെയിൽവേ പ്രദർശന ഔട്ടലറ്റ് തുടങ്ങുന്നതിനുള്ള ആശയം നപ്പിലാക്കാൻ ലക്ഷ്യമിടുന്നതായും അദ്ധേഹം പറഞ്ഞു. വന്ദേ ഭാരതിന്റെ പുതിയ റൂട്ടുകൾ ഈ വർഷം തന്നെ സംസ്ഥാനത്ത് ഉത്ഘാടനം ചെയ്യുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
Comments